ജപ്പാനിൽ മാതാപിതാക്കൾ കാട്ടിലുപേക്ഷിച്ച ബാലനെ ഒരാഴ്ചക്കുശേഷം കണ്ടെത്തി

Published : Jun 03, 2016, 03:43 AM ISTUpdated : Oct 05, 2018, 04:04 AM IST
ജപ്പാനിൽ മാതാപിതാക്കൾ കാട്ടിലുപേക്ഷിച്ച ബാലനെ ഒരാഴ്ചക്കുശേഷം കണ്ടെത്തി

Synopsis

കഴിഞ്ഞ ശനിയാഴ്ചയാണ്  ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിലെ കാട്ടിൽ ഏഴുവയസ്സുകാരൻ യൊമാറ്റോ തനൂകയെ കാണാതായത്. മാതാപിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം ഹൊക്കൈഡോ ദ്വീപിലെ ഒരു പാർക്കിലെത്തിയതായിരുന്നു ഏഴുവയസ്സുകാരൻ യമാറ്റോ തനൂക.  പാർക്കിൽ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് നേരെ കല്ലെറിഞ്ഞതിന് കുട്ടിയെ ഒന്ന് വിരട്ടാന്‍ വേണ്ടി കരടി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ധാരാളമുള്ള കാടിന് സമീപത്തുള്ള വഴിയിൽ ഇറക്കിവിട്ട് മാതാപിതാക്കളും സഹോദരിയും കാറിൽ മടങ്ങുകയായിരുന്നു. 

അരകിലോമീറ്റർ കാറോടിച്ച് പോയശേഷം ഇവർ തിരികെ വന്നപ്പോൾ യൊമാറ്റോയെ ഇറക്കിവിട്ടയിടത്ത് കണ്ടില്ല. പച്ചക്കറിയും പഴങ്ങളും ശേഖരിക്കാൻ കാട്ടിൽ പോയപ്പോൾ കുട്ടിയെ കാണാതായി എന്നാണ് മാതാപിതാക്കൾ ആദ്യം പൊലീസിനെ അറിയിച്ചത്. എന്നാൽ പിന്നീട് ഇവർ സത്യം തുറന്നുപറയുകയായിരുന്നു. 

ഇന്ന് രാവിലെ 8മണിയോടെയാണ് യൊംമാറ്റോയെ കണ്ടുകിട്ടിയതായി ജപ്പാൻ ടെലിവിഷൻ റിപ്പോർട്ടുചെയ്തത് .സൈനിക താവളത്തിലെത്തിച്ച കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകിയ ശേഷം വിദഗ്ധ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. കാണാതാകുന്പോൾ കുട്ടിയുടെ പക്കൽ ഭക്ഷണമോ വെള്ളമോ ഉണ്ടായിരുന്നില്ല. പക്ഷേ, കുട്ടിയെ സൈനിക താവളത്തിലെത്തിക്കുന്പോൾ ആരോഗ്യനില തൃപ്തികരമായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.  

കുട്ടിയെ കാട്ടിലുപേക്ഷിച്ചതിന് യമോറ്രോയുടെ അച്ഛൻ മാപ്പുപറഞ്ഞു. പക്ഷേ, കുട്ടിയെ ഉപേക്ഷിച്ചതിന് മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Attukal Pongala Live: ഭക്തിസാന്ദ്രമായി തിരുവനന്തപുരം; പൊങ്കാലയർപ്പിക്കാൻ ഒരുങ്ങി ഭക്തലക്ഷങ്ങൾ
Malayalam News Live: പശ്ചിമേഷ്യൻ സംഘർഷം നാലാം ദിവസം; ഹോർമൂസ് കടലിടുക്ക് അടച്ചു