ജയലളിതയുടെ ആശുപത്രിവാസം; നാൾവഴികള്‍

Published : Dec 05, 2016, 05:00 PM ISTUpdated : Oct 05, 2018, 12:46 AM IST
ജയലളിതയുടെ ആശുപത്രിവാസം; നാൾവഴികള്‍

Synopsis

സെപ്തംബർ 22: പനിയും നിർജലീകരണവും മൂലം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു. ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ.

സെപ്തംബർ 24: ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ. ചികിത്സാർഥം വിദേശത്തേക്ക് പോകുന്നുവെന്ന വാർത്ത ആശുപത്രി അധികൃതർ നിഷേധിച്ചു.

സെപ്തംബർ 29: മെഡിക്കൽ ബുള്ളറ്റിൻ. ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നു; കുറിച്ച് നാളുകൾക്കകം ആശുപത്രി വിടുമെന്നും ബുള്ളറ്റിന്‍

ഒക്ടോബർ 1: ജയലളിത ഔദ്യോഗിക കൃത്യങ്ങൾ നിർവഹിക്കുന്നതായി എഐഎഡിഎംകെ

ഒക്ടോബർ 6: എയിംസിൽ നിന്നും വിദഗ്ദ സംഘം അപ്പോളോയില്‍

ഒക്ടോബർ 21: മെഡിക്കൽ ബുള്ളറ്റിൻ - ജയലളിത ആരോഗ്യാവസ്ഥ വീണ്ടെടുക്കുന്നു

നവംബർ 3: അസുഖത്തെക്കുറിച്ചും തനിക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ചും ജയലളിത പൂർണ ബോധവതിയാണെന്ന് അപ്പോളോ ആശുപത്രി ചെയർമാൻ സി റെഡ്ഢി.

നവംബർ 13: ആശുപത്രിയിൽ പ്രവേശിപ്പിച്ച് 50 ദിവസം. തന്‍റേത് 'പുനർജന്മം' ആണെന്നും ഔദ്യോഗിക  ജീവിതത്തിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചു വരുമെന്നും എഴുതി ഒപ്പിട്ട കത്ത് പുറത്തു വരുന്നു

നവംബർ 19: തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് മുറിയിലേക്ക് മാറ്റുന്നു.

നവംബർ 25: പ്രത്യേക സംവിധാനം ഉപയോഗിച്ച് (സ്പീക്കിങ് വാൽവ്) ജയലളിത ആശയവിനിമയം നടത്തുന്നതായി അപ്പോളോ ആശുപത്രി.

ഡിസംബർ 4: ജയലളിത പൂർണമായും  സുഖം പ്രാപിച്ചുവെന്ന് എയിംസിൽ നിന്നുള്ള ഡോക്ടർമാർ.

ഡിസംബർ 4: ഹൃദയസ്തംഭനത്തെ തുടർന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തില്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അയൽവാസിയുമായി അവിഹിത ബന്ധം, ചോദ്യം ചെയ്ത ഭാര്യയെ കൂട്ടുക്കൊണ്ടുപോയി കാട്ടിൽ വച്ച് അടിച്ചുകൊന്നു, സംഭവം കര്‍ണാടകയിൽ
മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി എ മാധവൻ അന്തരിച്ചു; അന്ത്യം വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ