
ഡിസംബര്‍ അഞ്ചിന് മരണപ്പെട്ട ജയലളിതക്ക് നിയമപരമായ അനന്തരാവകാശികള്‍ ഇല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. താന്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണെന്ന് പല പൊതുയോഗങ്ങളിലും ജയലളിത പറഞ്ഞിരുന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജയലളിതയുടെ സ്വത്ത് വിവരങ്ങളടങ്ങിയ പട്ടികയും ഹര്‍ജിക്കൊപ്പം കോടതിയില്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്വത്ത് ഏറ്റെടുത്ത് അവയില്‍ നിന്നുള്ള വരുമാനം ജനക്ഷേമത്തിനായി ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്നു. ഡിവിഷന്‍ ബെഞ്ച് മുമ്പാകെ കേസ് നാളെ പരിഗണനയ്ക്ക് വന്നേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam