ജിഷ കൊലക്കേസില്‍ കൂട്ടുപ്രതിയില്ല എന്നതിന് ഒരു തെളിവ് കൂടി ലഭിച്ചു

Published : Jul 10, 2016, 09:24 AM ISTUpdated : Oct 04, 2018, 06:47 PM IST
ജിഷ കൊലക്കേസില്‍ കൂട്ടുപ്രതിയില്ല എന്നതിന് ഒരു തെളിവ് കൂടി ലഭിച്ചു

Synopsis

ജിഷ കൊലക്കേസില്‍ കൂട്ടുപ്രതിയില്ല എന്നതിന് ഒരു തെളിവ് കൂടി പൊലീസിന് ലഭിച്ചു. പ്രതി അമീര്‍ കൂട്ടുപ്രതിയെന്ന് മൊഴി നല്‍കിയ സുഹൃത്ത് അനാറുല്‍ ഇസ്ലാം കഴിഞ്ഞ ജനുവരിയില്‍ തന്നെ അസമിലേക്ക് പോയിരുന്നതായി  അന്വേഷണത്തില്‍ തെളിഞ്ഞു.

കൊല നടത്തിയത് പിന്നിലെ കാരണങ്ങളെക്കുറിച്ചും പങ്കാളികളെക്കുറിച്ചും തുടക്കം മുതല്‍ തന്നെ പരസ്‌പര വിരുദ്ധമായ മൊഴികളാണ് പ്രതി അമീര്‍ നല്‍കിയിരുന്നത്. ആദ്യം ഒറ്റയ്‌ക്ക് കൊല നടത്തിയെന്നായിരുന്നു മൊഴി. പിന്നീട് സുഹൃത്ത് അനാറുല്‍ ഇസ്ലാം പ്രേരണ നല്‍കിയെന്നായി. ഒടുവില്‍ കൊലയില്‍ അനാറിന് പങ്കുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലെ  അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറയില്‍ രേഖകളില്‍ നിന്ന് അനാറിന്‍റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തി. കൊല നടന്ന ദിവസം നമ്പര്‍ ഹൈദരാബാദിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് തെളിഞ്ഞു.  അനാറിനെ കണ്ടെത്താന്‍ അസമിലേക്ക് പൊലീസ് ടീമിനെ  അയച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പെരുമ്പാവൂരില്‍ ഒരു പ്ലൈവുഡ് കമ്പനിയില്‍ അനാറിന്‍റെ ചേട്ടന്‍ മൊയ്തൂള്‍ ഇസ്ലാം  ഉണ്ടെന്ന് വിവരം കിട്ടി. കഴിഞ്ഞ ദിവസം ഇയാളെ  ചോദ്യം ചെയ്തതോടെ അനാറിനെ സംബന്ധിച്ച ആശയക്കുഴപ്പം മുഴുവന്‍ നീങ്ങിയെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ജനുവരിയില്‍ അനാര്‍ നാട്ടിലേക്ക് തിരിച്ചുപോയെന്നാണ് മൊയ്തുള്‍ മൊഴി നല്‍കിയിരിക്കുന്നത്. തിരിച്ചറിയല്‍ രേഖയ്‍ക്കായി നല്‍കിയത് തന്‍റെ മൊബൈല്‍ നമ്പറാണ്. കൊല നടന്ന ദിവസം മെയ്തൂല്‍ ഇസാലം നാട്ടില്‍ പോയി തിരിച്ചവരികയായിരുന്നുവെന്നും  അത് കൊണ്ടാണ് ടവര്‍ ലോക്കേഷന്‍ ഹൈദരാബാദ് ആയി കാണിച്ചിരിക്കുന്നതെന്നും തെളിഞ്ഞു. ഇതോടെ കൊലക്കേസില്‍ കൂട്ടുപ്രതിയുണ്ടെന്ന അമീറുല്‍ ഇസ്ലാമിന്‍റെ  മൊഴി പൂര്‍ണമായും കളവെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഇതിനിടെ ആടിനെ ലൈംഗിക വേഴ്ചക്ക് ഉപയോഗിച്ചെന്ന കേസില്‍ അടുത്ത ആഴ്ചഅമീറിനെ  പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. രണ്ടാഴ്ചത്തെ റിമാന്‍ഡ് കാലാവധി തീരുന്ന സാഹചര്യത്തിലാണ് നടപടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

രാഹുലിനെതിരെയുള്ള പുതിയ പരാതിക്കാരിക്ക് നേരെയും സൈബർ ആക്രമണം; കേസെടുക്കാൻ ഡിജിപിയുടെ നിർദേശം
വിഴിഞ്ഞത്ത് ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; സിറ്റിങ് സീറ്റ് കൈവിട്ട് എൽഡിഎഫ്, യുഡിഎഫിന് മിന്നും വിജയം