ദില്ലി: ദില്ലിയില്‍ മാധ്യമപ്രവർത്തകനെ അജ്ഞാതര്‍ വീട്ടില്‍ കയറി വെടിവച്ചു. സഹാറ സമയ് എന്ന ഹിന്ദി വാർത്താ ചാനലിലെ മാധ്യമപ്രവർത്തകൻ അനുജ് ചൗധരിയെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവച്ചത്.
ഞായറാഴ്ച വൈകിട്ട് ഗാസിയാബാദിലെ വീട്ടിൽവച്ചാണ് അനുജ് ചൗദരിക്കെതിരെ ആക്രമണമുണ്ടായത്. വെടിയേറ്റ ചൗദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും ലഭിക്കുന്ന സൂചന. മറ്റു വശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ബിഎസ്പിയുടെ കൗണ്‍സിലറാണ് ചൗദരിയുടെ ഭാര്യ. രാഷ്ട്രീയപരമായ കാരണങ്ങള്‍ ആക്രമണത്തിന് പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.