കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും

Published : Jun 10, 2016, 11:34 PM ISTUpdated : Oct 05, 2018, 02:57 AM IST
കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കും

Synopsis

കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ഡിജിപിയുടെ ശുപാര്‍ശയിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

എസ്‌പി ഉണ്ണി രാജയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കലാഭവന്‍മാണിയുടെ ദുരൂഹ മരണം അന്വേഷിക്കുന്നത്. രണ്ടുമാസം കഴിഞ്ഞിട്ടും ഒരു അന്തിമനിഗമനത്തില്‍ എത്തിച്ചേരാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര ഫോറന്‍സിക് ലാബിലെ ആന്തരികവയവ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ മീഥേന്‍ ആള്‍ക്കഹോളിന്റ അംശം കണ്ടെത്തിയിരുന്നു. മീഥേന്‍ ആള്‍ക്കഹോളിനൊടൊപ്പം കീടനാശിയുടെ അംശംവും കാക്കനാട് ഫൊറന്‍സിക് ലാബിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേന്ദ്രലാബിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍  സംഘവുമായുള്ള ചര്‍ച്ചയ്‍ക്കുശേഷം ഒരു നിഗമനത്തിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു അന്വേഷണ സംഘം. ഇതിനിടെ മണിയുടേത് കൊലപാതകമാണെന്നും സ്വാഭാവമരണമായി ചിത്രീകരിക്കാനുള്ള നീക്കം അന്വേഷണസംഘം നടത്തുന്നുവെന്ന ആരോപണവുമായി മണിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി സമീപിച്ചു.  മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സിബിഐക്ക് അന്വേഷണം കൈമാറാമെന്ന് ഡിജിപി ശുപാര്‍ശ നല്‍കി. ദുരൂഹതകള്‍ നീക്കാന്‍ സിബിഐ അന്വേഷണത്തിന്  ഉന്നത ഉദ്യോഗസ്ഥരുടെ ചര്‍ച്ചയ്‍ക്കുശേഷം മുഖ്യമന്ത്രിയാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് മണിയുടെ കുംടബം പ്രതികരിച്ചു.

കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വച്ച് മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിക്കുന്നത്. ചാലക്കുടിലെ വീടിനടുത്തുള്ള പാടി എന്ന ഗസ്റ്റ് ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മീഥേന്‍ ആല്‍ക്കഹോള്‍ ശരീരത്തിലെത്തിയിട്ടുണ്ടെന്നായി മണിയെ ചികിതത്സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ആദ്യ റിപ്പോര്‍ട്ട്. മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത നിരവധിപ്പേരെ ചോദ്യം ചെയ്തിരുന്നു. സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം തിങ്കളാഴ്ച കേന്ദ്രസര്‍ക്കാരിന് നല്‍കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ഇ കൃഷ്ണദാസിനെ അവസാന നിമിഷം വെട്ടി; പാലക്കാട് ന​ഗരസഭയിൽ ബിജെപി ചെയർമാൻ സ്ഥാനാർഥി പി സ്മിതേഷ്, ടി. ബേബി വൈസ്. ചെയർപേഴ്സൺ
400 കി.മീ ദൂരത്തേക്ക് കുതിച്ച് പായും, 12015 കോടി അനുവദിച്ച് കേന്ദ്രം, പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും!