
കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്റു കോളേജ് മുൻ പ്രിൻസിപ്പാൾ ഡോക്ടർ പിവി പുഷ്പജ. കോളേജിനകത്ത് ആദരാഞ്ജലി പോസ്റ്റർ ഒട്ടിച്ചതിനും വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചതിനും പിന്നിൽ അധ്യാപകരിൽ ചിലരെന്നാണ് ആരോപണം. മുപ്പത്തി മൂന്ന് വർഷത്തെ അധ്യാപക വൃത്തി പൂർത്തിയാക്കിയാണ് പി.വി പുഷ്പജ ടീച്ചർ നെഹ്റു കോളേജിന്റെ പടിയിറങ്ങുന്നത്.
രണ്ടു മാസം മുമ്പ് കോളേജിൽ നടന്ന യാത്ര അയപ്പ് ചടങ്ങിനിടെ വിദ്യാർത്ഥികൾ പഠക്കം പൊട്ടിച്ചതും ആദരാഞ്ജലി പോസ്റ്റർ പതിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നിൽ അധ്യാപകർക്കും പങ്കുണ്ടെന്നാണ് ടീച്ചർ പറയുന്നത്. പൊലീസിന് രേഖാമൂലം പരാതി നൽകിയെങ്കിലും ഇതുവരേയും കാര്യമായ നടപടികൾ ഉണ്ടായില്ല. വിഷയത്തിൽ മാനേജ്മന്റ് പൂർണ്ണ പിന്തുണ നൽകിയില്ലെന്നും ആരോപണം.
വിരമിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടയാൻ നീക്കമുണ്ടെന്ന് സംശയിക്കുന്നതായും ടീച്ചർ പറഞ്ഞു. അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് ടീച്ചറുടെ തുറന്നു പറച്ചിൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam