കാസര്‍ഗോഡ് ഒരാളെ കടലില്‍ കാണാതായി

Published : Dec 01, 2017, 06:45 PM ISTUpdated : Oct 04, 2018, 06:08 PM IST
കാസര്‍ഗോഡ് ഒരാളെ കടലില്‍ കാണാതായി

Synopsis

കാസര്‍കോട്:   ഓഖി ചുഴലിക്കൊടുംകാറ്റില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലയായ കാസര്‍കോടും കടല്‍ പ്രക്ഷുദ്ധമായി. നീലേശ്വരം അഴിത്തലയില്‍ ബോട്ട് മുങ്ങി ഒരാള്‍ കടലില്‍ അകപ്പെട്ടതായി വിവരം. അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേരെ കോസ്റ്റല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. പുതിയ വളപ്പ് കടപ്പുറത്തെ മല്‍സ്യ തൊഴിലാളി സുനില്‍ (40) ആണ് അപകടത്തില്‍പ്പെട്ടതായി വിവരം ലഭിച്ചത്.

അപകടത്തില്‍പ്പെട്ട ബോട്ട് തകര്‍ന്ന് ഇയാള്‍ കടലില്‍ വീഴുകയായിരുന്നു. സുനിലിനോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ശാന്തമായിരുന്ന കടല്‍ പെട്ടെന്ന് പ്രക്ഷുദ്ധമാവുകയായിരുന്നു. ജില്ലാകളക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. കാണാതായ സുനിലിനുവേണ്ടി തിരച്ചില്‍ നടത്തി വരികയാണ്. തീരദേശ വാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി