കാസർകോട് ഇരട്ടക്കൊലപാതകം; അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് യൂത്ത് കോൺഗ്രസ്

Published : Feb 21, 2019, 03:18 PM ISTUpdated : Feb 21, 2019, 03:29 PM IST
കാസർകോട് ഇരട്ടക്കൊലപാതകം; അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് യൂത്ത് കോൺഗ്രസ്

Synopsis

സിപിഎം അധികാരത്തിലിരിക്കെ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിലും ശരിയായ അന്വേഷണം നടന്നിട്ടില്ല. കേസിലെ ഉന്നത നേതാക്കളുടെ ഗൂഢാലോചനയും പങ്കും തെളിയണമെങ്കിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. 

തൊടുപുഴ: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവത്തകരുടെ കൊലപാതകത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് യൂത്ത് കോൺഗ്രസ്. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് കാസർകോട്ടേത്. പീതാംബരന് ഒറ്റയ്ക്ക് ഈ കൃത്യം ചെയ്യാനാകില്ല. കേസ് പീതാംബരനിൽ അവസാനിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

ഈ സാഹചര്യത്തിൽ കേസിലെ ഉന്നത നേതാക്കളുടെ ഗൂഢാലോചനയും പങ്കും തെളിയണമെങ്കിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. സിപിഎം അധികാരത്തിലിരിക്കെ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിലും ശരിയായ അന്വേഷണം നടന്നിട്ടില്ല. കൊല നടത്തിയ പ്രതികൾ താമസിച്ചത് ചട്ടംചാലിലെ ഏരിയ കമ്മറ്റി ഓഫിസിലാണ്. ഏരിയാ സെക്രട്ടറി മണികണ്ഠൻ അറിയാതെ ഇത് നടക്കില്ലെന്നും ഡീൻ കുര്യാക്കോസ് ആരോപിച്ചു .

സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് എല്ലാം നടക്കുന്നത്. ഉദുമ എം എൽ എയ്ക്കും ഏരിയാ സെക്രട്ടറിക്കും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി പി മുസ്തഫയ്ക്കും  കൊലപാതകത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു. സിപിഎമ്മിന് വ്യക്തമായ പങ്കുള്ള കൊലപാതകത്തിൽ നിഷ്‍പക്ഷമായ അന്വേഷണം നടക്കണമെങ്കിൽ കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മങ്കട സദാചാര കൊലക്കേസ്: അഞ്ചുപ്രതികൾ കുറ്റക്കാരെന്ന് കോടതി, 3പേരെ വെറുതെവിട്ടു, ശിക്ഷാ വിധി നാളെ
`പ്രജകൾക്ക് ഇഷ്ടപ്പെടാത്ത ഭരണം രാജാവ് കാഴ്ചവെച്ചാൽ താഴെ ഇറക്കാൻ പ്രജകൾക്ക് കഴിയും'; മുത്തപ്പൻ്റെ ഉപദേശങ്ങൾ കേട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ