
ദില്ലി: കത്വ കേസ് വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് സുപ്രീം കോടതി.വിചാരണ പത്താൻകോട്ടിലേക്ക് മാറ്റി . പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ ഹര്‍ജി പരിഗണിച്ചാണ് തീരുമാനം. തല്‍ക്കാലം കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജമ്മുകശ്മീർ സർക്കാരിന് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാം. ഇടവേളകളില്ലാതെ വാദം കേട്ട് കേസ് വേഗത്തിൽ പൂർത്തിയാക്കണം . കേസിൽ രഹസ്യ വിചാരണ നടത്തണം . പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഒരുക്കണമെന്നും ഉത്തരവിലുണ്ട്.
കത്വ കൂട്ട ബലാത്സംഗ കേസിന്‍റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ജമ്മുകശ്മീർ സർക്കാർ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. കേസിൽ സ്വതന്ത്ര വിചാരണ ഉറപ്പുവരുത്തുമെന്നാണ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam