
കട്ജുവിന്‍റെ അപേക്ഷയിൽ സഹജഡ്ജിമാരുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അറിയിച്ചത്. സൗമ്യ വധക്കേസിൽ വിധിപറഞ്ഞ ജഡ്ജിമാരെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കുറിപ്പെഴുതിയതിനാണ് ജസ്റ്റിസ് കട്ജുവിനെ കോടതിയിൽ വിളിച്ചുവരുത്തി കോടതി അലക്ഷ്യ നോട്ടീസ് നൽകിയത്. ഇതിന് പിന്നാലെ ഫേസ്ബുക് പോസ്റ്റുകൾ കട്ജു നീക്കം ചെയ്തിരുന്നു. തനിക്ക് വേണ്ടി ഭരണഘടനാ വിദഗ്ധൻ ഫാലി എസ് നരിമാൻ കോടതിയിൽ ഹാജരാകുമെന്ന് കട്ജു പറഞ്ഞെങ്കിലും അത് ഫാലി എസ് നരിമാൻ നിഷേധിച്ചു. അതിന് ശേഷമാണ് ഇപ്പോൾ കോടതിക്ക് മുമ്പിൽ നിരുപാധികം മാപ്പുപറയാൻ തയ്യാറാണെന്ന് കട്ജുവിന്‍റെ അപേക്ഷ എത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ കോടതി നാളെ തിരുമാനമെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam