പുതിയ കേരളം, വെല്ലുവിളികൾ സാധ്യതകൾ, ഏഷ്യാനെറ്റ് ന്യൂസിൽ നാളെ തുടർച്ചയായി എട്ടുമണിക്കൂർ ചർച്ച

Published : Aug 25, 2018, 05:51 PM ISTUpdated : Sep 10, 2018, 02:56 AM IST
പുതിയ കേരളം, വെല്ലുവിളികൾ സാധ്യതകൾ, ഏഷ്യാനെറ്റ് ന്യൂസിൽ നാളെ തുടർച്ചയായി എട്ടുമണിക്കൂർ ചർച്ച

Synopsis

ഇനി വേണ്ടത് പുതിയ കേരളം. നമുക്ക് വെല്ലുവിളികളുണ്ട്, അതിനൊപ്പം സാധ്യതകളും. നവകേരള നിർമ്മാണത്തിനായി നമുക്ക് സർക്കാരിനൊപ്പം ഒരുമിച്ചു നിൽക്കാം. ക്രിയാത്മക ചർച്ചകൾക്കും നിർദ്ദേശങ്ങൾക്കും വിമർശനങ്ങള്‍ക്കുമായി ഏഷ്യാനെറ്റ് ന്യൂസ് നാളെ എട്ടു മണിക്കൂർ പ്രക്ഷേപണ സമയം നീക്കിവയ്ക്കുകയാണ്.

ഇനി വേണ്ടത് പുതിയ കേരളം. നമുക്ക് വെല്ലുവിളികളുണ്ട്, അതിനൊപ്പം സാധ്യതകളും. നവകേരള നിർമ്മാണത്തിനായി നമുക്ക് സർക്കാരിനൊപ്പം ഒരുമിച്ചു നിൽക്കാം. ക്രിയാത്മക ചർച്ചകൾക്കും നിർദ്ദേശങ്ങൾക്കും വിമർശനങ്ങള്‍ക്കുമായി ഏഷ്യാനെറ്റ് ന്യൂസ് നാളെ എട്ടു മണിക്കൂർ പ്രക്ഷേപണ സമയം നീക്കിവയ്ക്കുകയാണ്. രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് പുതിയ കേരളത്തെക്കുറിച്ച് വിവിധ തുറകളിൽ നിന്നുള്ള വിദഗ്ധാഭിപ്രായങ്ങൾ ഞങ്ങൾ ചേർത്തുവയ്ക്കുന്നത്.

വികസന സങ്കൽപ്പം, സർക്കാർ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ മേഖല, കാർഷിക, ചെറുകിട മേഖലകളുടെ നവോദ്ധാനം, ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകൾക്കായി രൂപപ്പെടുത്തേണ്ട പ്രവർത്തന പദ്ധതികൾ, ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളിലേക്ക് തിരിഞ്ഞുനോട്ടം, ഫണ്ടിംഗ് സാധ്യതകൾ, സഹായധന, വിഭവ സമാഹരണം തുടങ്ങി വിവിധ മേഖലകളെപ്പറ്റി 'പുതിയ കേരളം' വിശദമായി ചർച്ച ചെയ്യും. മന്ത്രിമാരും ഉദ്യോഗസ്ഥരും വിദഗ്ധരും ചർച്ചയിൽ പങ്കെടുക്കും. പ്രേക്ഷകർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങൾ വഴി ഞങ്ങളെ അറിയിക്കാം.

ദുരിതകാലത്ത് ചേർത്തുവച്ച കൈകൾ പുതിയ കേരള നിർമ്മാണത്തിനായി നമുക്ക് കൂടുതൽ കരുത്തോടെ ചേർത്തുപിടിക്കാം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ
ശ്രീനിവാസന് വിട; മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്