അപകടം ക്ഷണിച്ചു വരുത്തരുത്; ടിക് ടോക്ക് ചലഞ്ചിന് മുന്നറിയിപ്പുമായി പൊലീസിന്റെ വീഡിയോ

Published : Nov 24, 2018, 10:24 PM ISTUpdated : Nov 25, 2018, 02:48 PM IST
അപകടം ക്ഷണിച്ചു വരുത്തരുത്; ടിക് ടോക്ക് ചലഞ്ചിന് മുന്നറിയിപ്പുമായി പൊലീസിന്റെ വീഡിയോ

Synopsis

''ഇങ്ങനെ വാഹനത്തിനു മുന്നിൽ എടുത്തു ചാടുമ്പോൾ വാഹനത്തിനു ബ്രേക്ക് ചെയ്യാൻ കഴിയാതെ വരുകയോ പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ, ആ ഡ്രൈവറുടെ മാനസികാവസ്ഥയെക്കുറിച്ചോ ഇത്തരക്കാർ ചിന്തിക്കുന്നില്ല.'' കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ വിശദീകരിക്കുന്നു

തിരുവനന്തപുരം: ചലഞ്ചുകളുടെ നവമാധ്യമ കാലമാണിത്. കീകീ ചലഞ്ചും ഐസ്ബക്കറ്റ് ചലഞ്ചും തുടങ്ങി പല ചലഞ്ചും സമൂഹമാധ്യമങ്ങളിൽ തംരം​ഗമായിരുന്നു. ടിക് ടോക്ക്, മ്യൂസിക്കലി എന്നീ ആപ്പുകളിലൂടെയുള്ള ചലഞ്ചാണ് ഇപ്പോഴത്തെ ട്രെൻഡ്. ജാസി ​ഗിഫ്റ്റിന്റെ തട്ടു പൊളിപ്പൻ പാട്ടായ ''നില്ല് നില്ലെന്റെ നീലക്കുയിലേ...'' എന്ന പാട്ടാണ് ഇപ്പോൾ ചലഞ്ചായി യുവാക്കൾ ഏറ്റെടുത്തിരിക്കുന്നത്. പച്ചിലകൾ കയ്യിൽ പിടിച്ച് ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്ത് ചാടി ‍നൃത്തം ചെയ്യണം. എന്നാൽ ഈ ചലഞ്ചിന് തടയിട്ട് മുന്നറിയിപ്പ് വീഡിയോയുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. 

അപകടങ്ങൾ ക്ഷണിച്ചു വരുത്തരുത് എന്നാണ് പോസ്റ്റ് ചെയ്ത വീഡിയോയ്ക്കൊപ്പം കേരള പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. ''സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റാൻ അപായകരമായ എന്തും അനുകരിക്കാൻ പുതുതലമുറ ആവേശം കാണിക്കുകയാണ്. ഇങ്ങനെ വാഹനത്തിനു മുന്നിൽ എടുത്തു ചാടുമ്പോൾ വാഹനത്തിനു ബ്രേക്ക് ചെയ്യാൻ കഴിയാതെ വരുകയോ പെട്ടെന്ന് വെട്ടിത്തിരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചോ ആ ഡ്രൈവറുടെ മാനസികാവസ്ഥയെക്കുറിച്ചോ ഇത്തരക്കാർ ചിന്തിക്കുന്നില്ല. വൻദുരന്തങ്ങൾ വരുത്തി വെക്കാവുന്ന ഇതു പോലുള്ള തമാശകൾ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല.'' കേരള പൊലീസ് ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പറയുന്നു. 

കഴിഞ്ഞ ദിവസം പൊലീസ് വാഹനത്തിന് മുന്നില്‍ ചാടി യുവാക്കള്‍ ഈ ചലഞ്ച് ഡാന്‍സ് നടത്തിയിരുന്നു. ആദ്യം ഇരുചക്രവാഹനങ്ങളായിരുന്നു ഈ ചലഞ്ചില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ കെഎസ് ആര്‍ടിസി ബസ്സിന് മുന്നില്‍ വരെ യുവാക്കള്‍ മരച്ചില്ലയുമായി ചാടി വീഴാന്‍ ആരംഭിച്ചിട്ടുണ്ട്. പൊതുസമൂഹത്തില്‍ വളരെ രൂക്ഷമായ വിമര്‍ശനത്തിന് കാരണമായിത്തീരുന്നുണ്ട് ഈ പുതിയ ചലഞ്ച്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി