
തിരുവനന്തപുരം:കേരള സർവ്വകലാശാലയില്‍ നിന്ന് വിരമിച്ചവർക്ക് കരാർ അടിസ്ഥാനത്തിൽ വീണ്ടും നിയമനം നൽകിയത് അന്വേഷിക്കാന്‍ ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതോടൊപ്പം വിസി നടത്തിയ എല്ലാ നിയമനങ്ങളും പരിശോധിക്കാനാണ് സിന്‍ഡിക്കേറ്റിലെ ധാരണ. ഇതേ ചൊല്ലി യോഗത്തില്‍ വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്ക്പ്പോരുണ്ടായി.
മെസഞ്ചർ തസ്തികയിലേക്ക് നടത്തിയ നാല് നിയമനങ്ങൾ കൂടി റദ്ദാക്കാനും പരീക്ഷ വിഭാഗം പുനസംഘടിപ്പിക്കും യോഗം തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും വൈകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam