സംരംഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്ന വനിതകളാണോ? കേരള വനിത സംരംഭക കോൺക്ലേവ് നാളെ ആരംഭിക്കും

Published : Oct 12, 2025, 05:36 PM IST
STARTUP

Synopsis

സംരംഭം തുടങ്ങാൻ സ്വപ്നം കാണുന്നവർക്കും, നിലവിലുള്ള സംരംഭങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്നവർക്കും, ഒരുപോലെ ഊർജ്ജവും ധൈര്യവും നൽകാൻ ഈ സംഗമം സഹായകമാകും.

കേരളത്തിന്റെ വ്യാവസായിക രംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച'സംരംഭക വർഷം' പദ്ധതിയുടെ വിജയത്തിന് പിന്നാലെ, സംസ്ഥാനത്തെ വനിതാ സംരംഭകത്വ മേഖലയ്ക്ക് കൂടുതൽ ഉണർവ് നൽകാനുള്ള വിപുലമായ ശ്രമങ്ങളുമായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്. എസ്.എം.ഇ (MSME) മന്ത്രാലയം ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന റാംപ് (RAMP) പദ്ധതിയുടെ ഭാഗമായാണ്, സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന സംഗമം സംഘടിപ്പിക്കുന്നത്. ഈ കോൺക്ലേവ്, വെറുമൊരു കൂട്ടായ്മ എന്നതിലുപരി, കേരളത്തിലെ വനിതകളെ സാങ്കേതികവിദ്യയുടെയും ആഗോള മത്സരശേഷിയുടെയും ലോകത്തേക്ക് ഒരു പുതിയ ദിശാബോധം നൽകി കൈപിടിച്ച് നടത്താനുള്ള സംസ്ഥാനസർക്കാരിന്റെ ശക്തമായ പ്രതിബദ്ധതയുടെ പ്രഖ്യാപനമാണ്. സംരംഭം തുടങ്ങാൻ സ്വപ്നം കാണുന്നവർക്കും, നിലവിലുള്ള സംരംഭങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്നവർക്കും, ഒരുപോലെ ഊർജ്ജവും ധൈര്യവും നൽകാൻ ഈ സംഗമം സഹായകമാകും.

'സംരംഭക വർഷം' പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31% പേരും വനിതകളാണ് എന്ന അഭിമാനകരമായ നേട്ടം നിലനിൽക്കെ, ഈ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്താനാണ് കോൺക്ലേവ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുൻകൂറായി രജിസ്റ്റർ ചെയ്ത ആയിരത്തിലധികം വനിതാ സംരംഭകരാണ്‌ ഈ സംഗമത്തിൽ പങ്കാളികളാകുന്നത്. എസ്.എം.ഇ മേഖലയിൽ സ്ത്രീകളുടെ വളർച്ച ഉറപ്പുവരുത്തുക, പ്രത്യേകിച്ച് യുവതലമുറയെയും സാങ്കേതികവിദ്യാധിഷ്ഠിത ഉൽപ്പാദനത്തിൽ താൽപ്പര്യമുള്ളവരെയും ആകർഷിക്കുക എന്നതാണ് പ്രധാനലക്ഷ്യം. ഇ-കൊമേഴ്‌സ്, ഡിജിറ്റലൈസേഷൻ, നിർമിതബുദ്ധി (AI) തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ സംരംഭകത്വത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിശദീകരിക്കാൻ കോൺക്ലേവ് ഊന്നൽ നൽകും.

മികച്ച ഉൽപ്പന്നങ്ങളുള്ള വനിതാ സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ദേശിയ അന്തർദേശീയ തലങ്ങളിൽ പ്രദർശനവും വിപണനസാധ്യതകളും ഉറപ്പുവരുത്തി, അടുത്ത ഘട്ടത്തിലേക്ക് കുതിക്കാൻ ആവശ്യമായ ധൈര്യവും പ്രചോദനവും നൽകുക എന്നതാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ, 2025 ഒക്ടോബർ 13-നാണ് ഈ വിപുലമായ സംഗമം ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് തൃശ്ശൂർ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന് നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ എംഎൽഎ പി. ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി.എസ്. പ്രിൻസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ്ഹനീഷ് ഐഎഎസ് ഓഫീസർ ആനി ജൂല, വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ് തുടങ്ങി വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ വ്യവസായ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം
ഒന്നര ലക്ഷം സീരിയൽ ബൾബുകളുമായി ഫോർട്ട് കൊച്ചിയിലെ മഴ മരം പൂത്തുലയും; നിറം ഏതെന്നറിയാൻ ആകാംക്ഷയിൽ ആയിരങ്ങൾ