കൊച്ചി തീപിടിത്തം: രക്ഷാപ്രവർത്തനം വൈകി, സ്ഥലത്തെത്താൻ വഴികളുണ്ടായില്ല, കെട്ടിട നിർമ്മാണവും നിയമം ലംഘിച്ച്

Published : Feb 21, 2019, 07:41 AM ISTUpdated : Feb 21, 2019, 08:34 AM IST
കൊച്ചി തീപിടിത്തം: രക്ഷാപ്രവർത്തനം വൈകി, സ്ഥലത്തെത്താൻ വഴികളുണ്ടായില്ല, കെട്ടിട നിർമ്മാണവും നിയമം ലംഘിച്ച്

Synopsis

നഗരത്തിലെ ബഹുനില മന്ദിരങ്ങളിൽ തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സുഗമമായ വഴികളില്ലെന്ന യഥാർത്ഥ്യത്തിലേക്കാണ് കഴിഞ്ഞ ദിവസത്തെ അപകടം വിരൽ ചൂണ്ടുന്നത്. 

കൊച്ചി: നഗരത്തിലെ ബഹുനില മന്ദിരങ്ങളിൽ തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സുഗമമായ വഴികളില്ലെന്ന യഥാർത്ഥ്യത്തിലേക്കാണ് കഴിഞ്ഞ ദിവസത്തെ അപകടം വിരൽ ചൂണ്ടുന്നത്. അഗ്നിശമനസേനാ യുണിറ്റുകൾ എത്താൻ വൈകിയത് നഗരത്തെ നടുക്കിയ തീപിടുത്തത്തിന്‍റെ ആക്കം കൂട്ടി. മെട്രോ നഗരത്തിന് ഒത്ത നടുക്കുള്ള വൻ തീപിടുത്തം. തീ പടർന്ന് തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ജീവനക്കാർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. പക്ഷേ ഫയർഫോഴ്സിന് രക്ഷാ പ്രവർത്തനം തടുങ്ങാൻ അരമണിക്കൂറിലേറെ സമയം വേണ്ടി വന്നു.

കളത്തിപ്പറന്പു റോഡിന്‍റെ ഒരുവശത്ത് മെട്രോ നിർമ്മാണം. മറുവശത്ത് നഗരസഭയുടെ കലുങ്കുനിർമ്മാണം. അഗ്നിശമനസേനയ്ക്ക് അപകട സ്ഥലത്തേക്കെത്തിച്ചേരാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. രക്ഷാ പ്രവർത്തനത്തിനുള്ള വിലയേറിയ സമയമാണ് ഇതുമൂലം നഷ്ടമായത്. മൂന്ന് നിലയിൽ കൂടുതൽ ഉള്ള കെട്ടിടങ്ങള്‍ നിർമ്മിക്കുന്പോൾ ചുറ്റും ഫയർ എഞ്ചിനുകൾക്ക് യാത്ര യോഗ്യമായ വഴി ഉണ്ടാകണമെന്ന നിയമം ലംഘിച്ചായിരുന്നു കെട്ടിട നിർമ്മാണം.

നഗരമധ്യത്തിൽ നടന്ന അപകട സ്ഥലത്ത് രക്ഷാ പ്രവർത്തനം അരമണിക്കൂർ വൈകിയത് പ്രദേശവാസികളിലും ആശങ്കയുണ്ടാക്കുന്നു. കെട്ടിടം ഏത് നിമിഷവും തകർന്നു വീഴാൻ സാധ്യതയുണ്ടെന്നാണ് അഗ്നിശമന സേനയുടെ മുന്നറിയിപ്പ്. എറണാകുളം സെൻട്രൽ പൊലീസിനാണ് അന്വേഷണ ചുമതല. അന്വേഷണത്തിൻറെ ഭാഗമായി ഉടമയിൽ നിന്നു ജീവക്കാരിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂടുതൽ ഇടങ്ങളിൽ നിന്ന് മീനുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു
'സർക്കാരിന് വൈകി വന്ന വിവേകം', തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രീണനമെന്നും വിമർശിച്ച് ക്രൈസ്‌തവ സഭാ നേതാക്കൾ; ഭിന്നശേഷി അധ്യാപക സംവരണ നിലപാടിൽ വിവാദം