ആലുവ മുതല്‍ കലൂര്‍ വരെയുളള കൊച്ചി മെട്രോ നിര്‍മ്മാണം മന്ദഗതിയില്‍

Published : Jun 15, 2016, 07:05 AM ISTUpdated : Oct 05, 2018, 02:30 AM IST
ആലുവ മുതല്‍ കലൂര്‍ വരെയുളള കൊച്ചി മെട്രോ നിര്‍മ്മാണം മന്ദഗതിയില്‍

Synopsis

ആലുവ മുതല്‍ കലൂര്‍ വരെയുളള കൊച്ചി മെട്രോ നിര്‍മ്മാണം മന്ദഗതിയില്‍. നിര്‍മ്മാണകരാറുകാരായ എല്‍ ആൻഡ് ടി സാമ്പത്തിക പ്രതിസന്ധി കാരണം ജൂണ്‍ പകുതിയായിട്ടും തൊഴിലാളികള്‍ക്ക് ശ്മപളം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. കൊച്ചി മെട്രോയ്ക്കായി സ്ഥലം ഏറ്റെടുത്ത് നല്‍കാൻ വൈകിയത് മൂലം 130 കോടി രൂപയുടെ  നഷ്ടമുണ്ടായതായി എല്‍ ആൻഡ് ടി അറിയിച്ചു

ആലുവ മുതല്‍ കലൂര്‍ വരെയുളള കൊച്ചി മെട്രോ നിര്‍മ്മാണത്തിനായി 2013 ജൂണിലാണ് എല്‍ ആൻഡ് ടിയുമായി ഡിഎംആറ്‍സി നിര്‍മ്മാണ കരാര്‍ ഒപ്പുവെച്ചത്. 539 കോടി രൂപയ്ക്കായിരുന്നു കരാര്‍. എന്നാല്‍ പലയിടത്തും സ്ഥലം ഏറ്റെടുത്ത് നല്‍കിയത് മാസങ്ങള്‍ക്കു ശേഷമാണ്. ഈ കാലമത്രയും നിര്‍മ്മാണത്തിനാവശ്യമായ യന്ത്രസാമഗ്രികള്‍ വൻതുകയ്ക്കാണ് വാടകയ്ക്ക് എടുത്തിരുന്നത്. ഉദാഹരണത്തിന് ഡ്രില്ലിംഗ് മെഷീന് ഒരാഴ്ചയ്ക്കു വേണ്ട വാടകത്തുക മൂന്നര ലക്ഷം രൂപയാണ്. വാടകയിനത്തില്‍ മാത്രം ഇതിലൂടെ നഷ്ടമായത് കോടിക്കണക്കിന് രൂപയാണ്. പണി നടക്കുന്നില്ലെങ്കിലും ഇതര സംസ്ഥാനത്ത് നിന്നെത്തിയ തൊഴിലാളികള്‍ക്ക് അടിസ്ഥാന കൂലിയും നല്‍കേണ്ടി വന്നു. ഇതുവരെ എല്‍ആൻടിക്കു നഷ്ടം 130 കോടി രൂപയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. മാസം പകുതിയായിട്ടും ശമപ്ളം മുടങ്ങിയതോടെ തൊഴിലാളികള്‍ മെല്ലെപോക്കിലാണ്. ഏപ്രിലിലില്‍ മെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആദ്യ റീച്ചിലെ നിര്‍മ്മാണം ഇഴയുന്നത് അധികൃതര്‍ക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, ജനപ്രിയ ചിത്രമായി തന്തപ്പേര്, പ്രിഫസി പുരസ്കാരം ഖിഡ്കി ഗാവിന്
തിരുവനന്തപുരം കോർപറേഷൻ ഭരണം: ചോദ്യത്തോട് പ്രതികരിച്ച് കെ മുരളീധരൻ; 'ജനങ്ങൾ യുഡിഎഫിനെ ഭരണമേൽപ്പിച്ചിട്ടില്ല, ക്രിയാത്‌മക പ്രതിപക്ഷമാകും'