കൊച്ചി മുസ്സരിസ് ബിനാലെ ഇനി സര്‍ക്കാര്‍ നിയന്ത്രണത്തില്‍; ആസ്പിന്‍വാള്‍ സ്ഥിരം വേദി

Published : Dec 21, 2017, 09:37 AM ISTUpdated : Oct 04, 2018, 11:49 PM IST
കൊച്ചി മുസ്സരിസ് ബിനാലെ ഇനി സര്‍ക്കാര്‍ നിയന്ത്രണത്തില്‍; ആസ്പിന്‍വാള്‍ സ്ഥിരം വേദി

Synopsis

തിരുവനന്തപുരം:   ലോക ശ്രദ്ധ നേടിയ കൊച്ചി മുസ്സരിസ് ബിനാലെ ഇനി മുതല്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍. ബിനാലെ ട്രസ്റ്റില്‍ മൂന്ന് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്താനും ചെലവ് ഓഡിറ്റ് ചെയ്യാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആസ്പിന്‍വാള്‍ ഹോം ബിനാലെയുടെ സ്ഥിരം വേദിയാക്കാനും തീരുമാനമായി. 

2012 ലായിരുന്നു ആദ്യ ബിനാലെ. അന്ന് സാംസ്‌കാരിക മന്ത്രിയായിരുന്ന എംഎ ബേബി അനുവദിച്ച അഞ്ച് കോടി രൂപയില്‍ തുടങ്ങിയതാണ് ബിനാലെക്കനുവദിക്കുന്ന സര്‍ക്കാര്‍ ഫണ്ടിനെ ചൊല്ലിയുള്ള  വിവാദം. ഏഴ് വര്‍ഷത്തിനിടെ 20.5 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. കാലങ്ങളായി സര്‍ക്കാര്‍ പ്രാതിനിധ്യമില്ലാത്ത സ്വകാര്യ ട്രസ്റ്റിന് പണമനുവദിക്കുന്നതിലെ ക്രമക്കേടും വന്‍ അഴിമതി ആരോപണങ്ങളും കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ട്രസ്റ്റ് അംഗങ്ങളുടെയും ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുടെയും യോഗം വിളിച്ചത്. 

ഇനി മുതല്‍ ബിനാലെ ട്രസ്റ്റില്‍ മൂന്ന് സര്‍ക്കാര്‍ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. സാസ്‌കാരിക വിനോദ സഞ്ചാര വകുപ്പുകളുടേയും ധന വകുപ്പിന്റെയും പ്രതിനിധികളും വകയിരുത്തുന്ന തുകയ്ക്ക് ഓഡിറ്റിംഗും ഉണ്ടാകും. ആസ്പിന്‍വാള്‍ ഹോമിനെ സ്ഥിരം വേദിയാക്കാനും തീരുമാനമായി. ബിനാലെ നടത്തിപ്പിനായി 90 ദിവസമാണ് ആസ്പിന്‍വാള്‍ വിട്ടുനല്‍കുക. 2018 ഡിസംബറിലാണ് നാലാമത്തെ ബിനാലെ നടക്കുക.
 

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
25 ലക്ഷത്തോളം പേരെ ബാധിക്കും, 16 വയസിൽ താഴെയുള്ളവർക്കെല്ലാം സോഷ്യൽ മീഡിയയിൽ നിരോധനമെർപ്പെടുത്തി ഓസ്ട്രേലിയ