ലോ അക്കാദമി സമരം: മാനേജേമെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറാവണമെന്ന് കോടിയേരി

Published : Jan 28, 2017, 09:38 AM ISTUpdated : Oct 04, 2018, 05:45 PM IST
ലോ അക്കാദമി സമരം: മാനേജേമെന്റ് വിട്ടുവീഴ്ചയ്ക്ക് തയാറാവണമെന്ന് കോടിയേരി

Synopsis

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണ അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരപ്പന്തലിലെത്തി. ലോ അക്കാദമി സമരം ഒത്തു തീര്‍ക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. കോളജ് മാനേജ്മെന്റ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം. പ്രശ്നത്തെ വിദ്യാര്‍ത്ഥി സമരമായി കാണണം. വിദ്യാര്‍ത്ഥി സമരം രാഷ്ട്രീയ സമരമാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

ബിജെപിയുടെ ഈ കെണിയില്‍ സിപിഎം വീഴില്ല. വിദ്യാര്‍ത്ഥികളുടെ പ്രശ്നം അവര്‍ പരിഹരിച്ചോളും. അക്കാദമിയുടെ ഭൂമി പ്രശ്നം വിദ്യാര്‍ത്ഥികളുടെ സമര വിഷയമല്ല. മാധ്യമങ്ങള്‍ ഇടപെട്ട് പ്രശ്നം വഷളാക്കേണ്ട. ലോ അക്കാദമിക്കെതിരായ പരാതികളില്‍ സര്‍ക്കാരും സര്‍വകലാശാലയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും തീരുമാനമെടുക്കണമെന്നും കോടിയേരി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യയിലെ വിസ സർവ്വീസ് നിർത്തിവച്ച് ബംഗ്ലാദേശ്; ഒഴിവാക്കാനാവാത്ത സാഹചര്യമെന്ന് വിശദീകരണം
കണ്ണൂരിൽ രണ്ട് മക്കളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ, ജീവനൊടുക്കിയതെന്ന് സൂചന