ആടുകള്‍ ചത്തുവീണു: കോരപ്പുഴയിലേക്ക് മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസ്

Published : Aug 08, 2017, 09:53 AM ISTUpdated : Oct 05, 2018, 04:05 AM IST
ആടുകള്‍ ചത്തുവീണു: കോരപ്പുഴയിലേക്ക് മാലിന്യം ഒഴുക്കിയ കമ്പനിക്കെതിരെ കേസ്

Synopsis

കഞ്ചിക്കോട്:  കോരപ്പുഴയിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിയ കഞ്ചിക്കോട്ടെ റബ്ഫില കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. കമ്പനിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രൂക്ഷമായ ദുര്‍ഗന്ധത്തോടെ വെള്ളത്തിന്റെ നിറം മാറിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പുഴക്കിരുവശവും നടത്തിയ തിരച്ചിലിനൊടുവിലാണ് കമ്പനി മാലിന്യം ഒഴുക്കിവിടുന്നത് കണ്ടെത്തിയത്. 

പുഴക്കരികില്‍ മേയാന്‍ വിട്ട ആടുകള്‍ എട്ട് ആടുകള്‍ ചത്തുവീണ സാഹചര്യത്തിലാണ് മാലിന്യം ഒഴുക്കിവിടുന്നതിനെതിരെ കമ്പനിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പുഴയോരത്ത് മേയാന്‍ വിട്ട കൊയ്യാമരക്കാട് ആശാരിത്തറയിലെ പരമശിവന്റെ എട്ട് ആടുകളാണ് വിറച്ച് വീണ് ചത്തത്. ആടുകള്‍ ചത്തതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ എങ്കിലും പുഴ മലിനമായതാണ് കാരണമെന്ന നിലപാടിലാണ് നാട്ടുകാര്‍. ആടുകള്‍ ചത്തു വീണത് ജനങ്ങളില്‍ ആശങ്ക പരത്തിയിട്ടുണ്ട്.

കല്പാത്തിപ്പുഴയും ഭാരതപ്പുഴയും വഴി ലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തിലേക്കാണ് രാസമാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതായി കണ്ടത്തിയിരിക്കുന്നത്. കഞ്ചിക്കോട്ട് വ്യവവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ഉല്‍പ്പന്നയൂണിറ്റിന്റെ പുറകുവശമാണിത്. കാലങ്ങളായി മാലിന്യം ഒഴുക്കിവിടുന്നതിനാല്‍ പ്രദേശത്തെ മരങ്ങളെല്ലാം ഉണങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മാലിന്യ സംസ്‌കരണ പ്ലാന്റ് ഉണ്ടെന്നും പുഴയിലേക്ക് മാലിന്യം ഒഴുക്കി വിടേണ്ട സാഹചര്യമില്ലെന്നുമാണ്് റബ്ഫില കമ്പനിയുടെ അവകാശവാദം.. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'നേമത്ത് വലിയ പ്രതീക്ഷ, വി ശിവന്‍കുട്ടി പരാജയപ്പെട്ട എംഎല്‍എയും മന്ത്രിയും'; രാജീവ് ചന്ദ്രശേഖര്‍
സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയ്ക്ക് പുതിയ ഇടയൻ; റവ.പ്രിൻസ്റ്റൺ ബെൻ പുതിയ ബിഷപ്പ്