കെപിഎസി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാവും

Published : Jul 30, 2016, 03:52 AM ISTUpdated : Oct 05, 2018, 03:27 AM IST
കെപിഎസി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാവും

Synopsis

നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പ്രാദേശിക എതിര്‍‍പ്പുകളെ തുടര്‍ന്നാണ് ലളിതക്ക് മത്സരത്തില്‍ നിന്നും പിന്‍മാറേണ്ടിവന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെപിസിഎസി ലളിതക്ക് സാംസ്കാരിക വകുപ്പിന് കീഴിലുള്ള പ്രമുഖമായ ഒരു സ്ഥാപനത്തിന്റെ ചുമതല നല്‍കുന്ന കാര്യം സിപിഎമ്മിന്റെ ആലോചനയിലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തൃശൂര്‍ ആസ്ഥാനമായുള്ള സംഗീത നാടക അക്കാദമിയുടെ  അധ്യക്ഷ പദവി നല്‍കാനുള്ള തീരുമാനം. സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷകനായി സാഹിത്യകാരന്‍ വൈശാഖനെ നിയമിക്കും‍. 

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച ബീനാപോള്‍ മുന്‍ സര്‍ക്കാരിന്റെ സമയത്താണ് അക്കാദമി വിട്ടത്. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യ സംഘാടകയായിരുന്നു ബീനാപോള്‍. മുന്‍ സ‍ര്‍ക്കാരുമായും ചലച്ചിത്ര അക്കാദമി സെക്രട്ടറിയുമായുമുള്ള അഭിപ്രയ വ്യത്യാസമായിരുന്നു ബീനാപോളിന്റെ പടിയിറക്കത്തിന് കാരണം. ബിനാപോളിനെ അക്കാദമിയുടെ വൈസ് ചെയര്‍മാനാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്ഥാനം ഏറ്റെടുക്കാന്‍ ബീനാപോളും സന്നദ്ധ അറിയിച്ചിട്ടുണ്ട്. പ്രശസ്ത നാടന്‍ പാട്ടുകാരന്‍ സിജി കുട്ടപ്പന്‍ ഫോക്‍ലോര്‍ അക്കാദിയുടെ അധ്യക്ഷ പദവിയലെത്തും. നിയമനങ്ങള്‍ സംബന്ധിച്ച ഉത്തരവുകള്‍ തിങ്കളാഴ്ച പുറത്തിറങ്ങും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'2026 മാർച്ച്‌ 5, ഏട്ടന്റെ കാലം കഴിഞ്ഞു, ഇനി ചേട്ടന്റെ കാലം'; സഞ്ജുവിനെ ചാരി, ശശിയെ കൊട്ടി ഡിവൈഎഫ്ഐ നേതാവ് ആർഷോ
ഭർത്താവ് മരിച്ച് 19-ാം ദിവസം അടുത്ത സുഹൃത്തുമായി വിവാഹം, ഭർതൃസഹോദരിക്ക് തോന്നിയ സംശയം സത്യമായി, തെളിഞ്ഞത് ക്രൂരകൊലപാതം