കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറ മാറ്റം വേണമെന്ന് ആവശ്യം

Published : Jun 04, 2016, 12:18 PM ISTUpdated : Oct 05, 2018, 01:07 AM IST
കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറ മാറ്റം വേണമെന്ന് ആവശ്യം

Synopsis

തിരുവനന്തപുരം: എ.കെ ആന്റണി അടക്കമുള്ള നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി ക്യാംപ് എക്സിക്യൂട്ടിവിൽ നേതാക്കളുടെ രൂക്ഷ വിമര്‍ശനം. നേതൃത്വത്തിൽ തലമുറ മാറ്റം വേണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടപ്പോൾ സുധീരന്‍ മാറണമെന്ന് എം .എം ഹസനും കെ.സുധാകരനും തുറന്നടിച്ചു .തോല്‍വിക്ക് കാരണം സര്‍ക്കാരിലെ അഴിമതിയാണെന്നും സോളാര്‍ വിവാദത്തിന് ഉത്തരവാദി ഉമ്മൻ ചാണ്ടിയാണെന്നും ദേശീയ നേതൃത്വത്തെ ഒന്നിനും കൊള്ളില്ലെന്നുംവരെ യോഗത്തില്‍ വിമര്‍ശനങ്ങളുമുയര്‍ന്നു.
 
കനത്ത തോല്‍വിക്ക് ഉത്തരവാദി സംസ്ഥാന കോണ്‍ഗ്രസിലെ ഇപ്പോഴത്തെ നേതൃത്വത്വം തന്നെയാണെന്നും വിമര്‍ശനമുയര്‍ന്നു. നേതൃത്വം അഴിമതിക്കാരാണെന്നും വിശ്വാസ്യതയില്ലെന്നും മതേരമുഖവുമില്ലെന്നും പറഞ്ഞ വി.ഡി.സതീശന്‍ സംസ്ഥാന കോണ്‍ഗ്രസിൽ തലമുറ മാറ്റം വേണമെന്നും ഉമ്മന്‍ ചാണ്ടി –ചെന്നിത്തല-സുധീരന്‍ നേതൃത്വത്തെ ഉന്നമിട്ടുകൊണ്ട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അവസാന കാലത്തെ വിവാദ ഉത്തരവുകളും കെ.പി.സി.സി നേതൃത്വം തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൽ വരുത്തിയ വീഴ്ചയാണ് തോല്‍വിക്ക് പ്രധാന കാരണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു .

സോളാര്‍ കേസിന് ഉത്തരവാദി ഉമ്മന്‍ ചാണ്ടിയും എ.പി അനിൽകുമാറുമാണെന്ന് കെ.കെ കൊച്ചു മുഹമ്മദ് തുറന്നടിച്ചു. അതേസമയം, തോല്‍വിക്ക് മുഖ്യ ഉത്തരവാദി വി എം സുധീരനാണെന്ന് എം.എം ഹസന്‍ വിമര്‍ശിച്ചു. വി.എം.സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. സംഘടനാ രംഗത്ത് അടിമുടി മാറ്റം വേണമെന്നും. വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറാൻ താന്‍ തയ്യാറെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു . സുധീരന്റെ ശൈലി കെ.പി.സി.സി പ്രസിഡന്റ് പദവിക്ക് യോജിച്ചതല്ലെന്നായിരുന്നു കെ.സുധാകരന്റെ വിമര്‍ശനം.മാറേണ്ടവര്‍ മാറണം,മാറ്റേണ്ടവരെ മാറ്റണമെന്ന് ബെന്നി ബെഹനാനാനും ആവശ്യപ്പെട്ടു.

മദ്യനയം പാളിയെന്നും യോഗത്തില്‍ പൊതു വികാരമുണ്ടായി. ആദര്‍ശനം പറയാനേ കൊള്ളൂ പ്രായോഗികമല്ലെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ദേശീയ നേതൃത്വം ഒന്നിനും കൊള്ളിലെന്ന് സമരങ്ങള്‍ നടത്താൻ ത്രാണിയില്ലെന്നും കൊച്ചു മുഹമ്മദ് വിമര്‍ശിച്ചു. ബീഫ് വിവാദത്തിൽ ഒരു സമരം പോലും ചെയ്യാതെ ബി.ജെ.പിക്കെതിരെ പ്രസ്താവനയിറക്കിയിട്ടെന്തു കാര്യം.ദില്ലിയിൽ പറയുന്നതെല്ലാം കേട്ടിരിക്കാതെ ആന്റണി അഭിപ്രായം പറയണം. അവിടെ ശ്രദ്ധിച്ചിട്ട് കാര്യമില്ല ,ആന്‍റണി ഇവിടെത്തെ കാര്യങ്ങളിനി ശ്രദ്ധിക്കണമെന്നായിരുന്നു അഴകേശന്റെ ആവശ്യം. ലാലി വിന്‍സെന്റ്, ലതികാ സുഭാഷ് എന്നിവര്‍ വനിതകളെ അവഗിച്ചണിതിനെതിരെയാണ് വിമര്‍ശനം ഉന്നയിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ