സ്വകാര്യ സ്ഥാപനങ്ങള്‍ വൈദ്യുതി ബോർഡിന് നല്‍കാനുള്ളത് 533 കോടി

Web Desk |  
Published : Jun 17, 2018, 07:29 AM ISTUpdated : Jun 29, 2018, 04:03 PM IST
സ്വകാര്യ സ്ഥാപനങ്ങള്‍ വൈദ്യുതി ബോർഡിന്  നല്‍കാനുള്ളത് 533 കോടി

Synopsis

വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥത സ്വകാര്യസ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുള്ളത് കോടികൾ പിരിച്ചെടുക്കാൻ നടപടിയില്ല റെഗുലേറ്ററി കമ്മിഷന്റ നിർദ്ദേശവും നടപ്പായില്ല

സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നു മാത്രം  വൈദ്യുതി ബോർഡിന്  കിട്ടാനുള്ളത് 533 കോടി രൂപ. കുടിശ്ശിക ഉടൻ പിരിച്ചെടുക്കണമെന്ന റെഗുലേറ്ററി ബോർഡിന്റെ ഉത്തരവും നടപ്പാകുന്നില്ല.

7300 കോടി രൂപയുടെ കടബാധ്യതയാണ് കെഎസ്ഇബിക്കുള്ളത്. ഇതിന് പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം സ്വകാര്യസ്ഥാപനങ്ങളും വലിയ പങ്ക് വഹിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ച് 31 വരെയുള്ള കണക്കാണ് വിവരാവാകശപ്രകാരം പുറത്ത് വന്നിരിക്കുന്നത്. സ്വകാര്യഹൈടെൻഷൻ ഉപഭോക്താക്കളിൽ നിന്ന് മാത്രം കിട്ടാനുള്ള 533.83 കോടി രൂപ പിരിച്ചെടുക്കാൻ ഒരു നടപടിയും ഇല്ല.

10 കോടി രൂപ വരെ വൈദ്യുതി ബോർഡിന് നൽകാനുള്ള സ്വകാര്യഹൈടെൻഷൻ ഉപഭോക്താക്കളുണ്ട്. ഇത് അടിയന്തരമായി പിരിച്ചെടുക്കണമെന്ന് റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവും നടപ്പാകുന്നില്ല. കോടതിയിൽ നിന്ന് സ്റ്റേ ഉള്ളതോ റവന്യു റിക്കവറി ഉള്ള സ്ഥാപനത്തിന്റോയോ കുടിശിഖ മാത്രമാണുള്ളതെന്നാണ് ബോർഡിന്റെ വിശദീകരണം.  എന്നാൽ വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചിക്കുന്ന മന്ത്രിയോ ബോ‍ർഡോ സ്റ്റേ മാറ്റാനുള്ള നടപടികൾ  നടത്തുന്നില്ലെന്നാണ് ആക്ഷേപം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിപ്പോര്; ലീഗ് നേതാക്കൾ തലസ്ഥാനത്തേക്ക്, ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്താൻ എഐസിസി നിരീക്ഷകർ
ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ഹമാസ് നേതാവിൻ്റെ മകൻ അസം അൽ-ഹയ്യക്ക് ഗുരുതര പരിക്ക്, 5 പേർ കൊല്ലപ്പെട്ടു