കെ.എസ്.ആര്‍.ടി.സി കംപ്യൂട്ടര്‍വൽക്കരണം: വിവാദം കനക്കുന്നു

Published : Aug 06, 2017, 08:11 AM ISTUpdated : Oct 05, 2018, 01:54 AM IST
കെ.എസ്.ആര്‍.ടി.സി കംപ്യൂട്ടര്‍വൽക്കരണം: വിവാദം കനക്കുന്നു

Synopsis

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കംപ്യൂട്ടര്‍വൽക്കരണ കരാറിനെ ചൊല്ലിയുള്ള വിവാദം കനക്കുന്നു . ആദ്യഘട്ട ടിക്കറ്റ് മെഷ്യൻ പരിശോധനയിൽ സി.ഡിറ്റ്  പാസായിട്ടും വീണ്ടും സാങ്കേതിക പരിശോധന നടത്തിയതിനെതിരെ  സി.ഡിറ്റ് നല്‍കിയ കത്തിന് കെ.എസ്.ആര്‍.ടി.സി മറുപടി നല്‍കിയില്ല .  ടിക്കറ്റ് ,പരസ്യവരുമാനങ്ങളുടെ വിഹിതമായി 200 കോടിയോളം കരാറുകാരാന് കിട്ടുന്ന കംപ്യൂട്ടര്‍വല്‍ക്കരണമാണ് വിവാദത്തിലായത് .

സാങ്കേതിക പരിശോധനയിൽ ആദ്യട്രയൽ പൂര്‍ത്തിയാക്കിയത് പൊതുമേഖല സ്ഥാപനമായ സി.ഡിറ്റ് മാത്രം . നാലു ഷെഡ്യൂളുകളും വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് സി.ഡിറ്റ് പറയുന്നത് . ഊരാളുങ്കൽ സൊസൈറ്റിയും കെൽട്രോണും തോറ്റു . ഇതോടെ സി.ഡിറ്റിന്‍റെ ടിക്കറ്റ് മെഷ്യനും പോരായ്മയുണ്ടെന്ന് നിലപാട് എടുത്ത കെ.എസ്.ആര്.ടി.സി എം.ഡി വീണ്ടും സാങ്കേതിക പരിശോധന നടത്താൻ തീരുമാനിച്ചു.  

എന്നാൽ സാങ്കേതിക പരിശോധനയിൽ പരാജയപ്പെട്ടവരെപ്പോലെ തങ്ങളുടെ മെഷ്യനും പോരായ്മയുണ്ടെന്ന് പറഞ്ഞതിനെതിരെ സി ഡിറ്റ് കെ.എസ്.ആര്‍.ടി.സിക്ക് കത്തെഴുതി . പരിശോധനയിൽ കണ്ടെത്തിയ പോരായ്മ കൃത്യമായി രേഖപ്പെടുത്തി അറിയിക്കണമെന്നും ആവശ്യപ്പെട്ടു .പക്ഷേ മറുപടി നല്‍കിയില്ല .രണ്ടാമത്തെ ട്രയൽ പരിശോധനയിൽ ഫെയര്‍ സ്റ്റേജുകള്‍ ശരിയല്ലെന്ന പറഞ്ഞ് സി.ഡിറ്റിനെ തള്ളി. 

ആസൂത്രിതമായി ഒഴിവാക്കിയെന്നാണ് സി.ഡിറ്റ് പരാതി . ടെണ്ടര്‍ തുറക്കുന്നതിന് മുന്പ് കെൽട്രോണിനെയും അയോഗ്യരാക്കി .ഊരാളുങ്കലിന് കരാര്‍ കൊടുത്തു. ഇനി മുതൽ കെ.എസ്.ആര്‍.ടി.സി വിൽക്കുന്ന ഒാരോ ടിക്കറ്റിനും 22 പൈസ വീതം കരാറുകാന് നല്‍കുമെന്നാണ് വിവരം . ദിവസവും 28 ലക്ഷം ടിക്കറ്റുകളാണ് വിൽക്കുന്നത് .5 വര്‍ഷത്തേയ്ക്ക് 125 കോടിയിലധികമാകും കരാര്‍ തുക. 

ഇ.ടി.എമ്മിനൊപ്പം ബസ് വിവരങ്ങളും ഓണ്‍ലൈന്‍ സംവിധാനങ്ങളും കംപ്യട്ടര്‍ വൽക്കരണത്തിന്‍റെ ഭാഗമായി വരും . ഇതിലൊക്കെ പരസ്യവും ഉണ്ടാകും .പരസ്യവരുമാനത്തിലെ കാര്യമായ വിഹിതം കരാറുകാരനാണ് . 200 കോടിയോളം വരുന്ന കരാറിനെ ചൊല്ലിയാണ് വിവാദം കനക്കുന്നത് . 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്