
കോട്ടയം: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. ഈരാറ്റുപേട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറായ സാജു മാത്യു (40) ആണ് മരിച്ചത്. ഹൃദയാഘാതം അനുഭവപ്പെട്ട സാജു ഉടന്‍ ബസ് റോഡരികിൽ ഒതുക്കിയിരുന്നു. തുടര്‍ന്നാണ് മരിച്ചത്. പാലാ തിടനാട് സ്വദേശിയാണ് സാജു. ഞായറാഴ്ച രാവിലെ കോട്ടയം കോടിമതയ്ക്ക് സമീപമായിരുന്നു സംഭവം.
ഈരാറ്റുപേട്ട - തേന്നാട് - തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറായിരുന്നു മരിച്ച സാജു മാത്യു. കോട്ടയം ബസ് സ്റ്റാൻഡ് പിന്നിട്ട് ബസ് മുന്നോട്ട് നീങ്ങുന്നതിനിടെയായിരുന്നു ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് ബസ് അപകടത്തിൽപ്പെടാതെ സാജു റോഡരികിൽ ഒതുക്കി. ഇതിനു ശേഷം സാജു സ്റ്റീയറിങ് വീലിലേയ്ക്ക് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.
ബസിലുണ്ടായിരുന്ന യാത്രക്കാരിയായ ഒരു നഴ്സും മറ്റു യാത്രക്കാരും ചേര്‍ന്ന് സാജുവിന് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ചെങ്ങന്നൂര്‍ ഡിപ്പോയിലെ ഡ്രൈവറായ ടി കെ ലാലും ബസിലുണ്ടായിരുന്നു. ഇദ്ദേഹം തുടര്‍ന്ന് ബസ് ഓടിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam