കുവൈത്തില്‍ വിദേശികളുടെ റിക്രൂട്മെന്റിന് പുതിയ നിബന്ധനകള്‍

Published : Oct 26, 2017, 11:44 PM ISTUpdated : Oct 04, 2018, 07:45 PM IST
കുവൈത്തില്‍ വിദേശികളുടെ റിക്രൂട്മെന്റിന് പുതിയ നിബന്ധനകള്‍

Synopsis

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത വര്‍ഷം മുതല്‍  സ്വകാര്യമേഖലയില്‍ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനു പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധിയും പ്രവൃത്തി പരിച്ചയവും പരിശോധിച്ചശേഷമാണ് റിക്രൂട്ട്മെന്‍റ്. പുതുതായി എത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിപരിചയവും മതിയായ വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം എന്നതാണ് ഇതിലൂടെ മാന്‍ പവര്‍  പബ്ലിക് അതോറിറ്റി ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി  30 വയസില്‍ താഴെ പ്രായമുള്ള ഡിപ്ലോമക്കാരായ വിദേശികളുടെ റിക്രൂട്ട്‌മെന്റകള്‍ക്ക് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നത്.

ഇവര്‍ ഏത് ജോലിക്കായി റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നവരാണെങ്കിലും തൊഴില്‍പരിചയം കണക്കിലെടുക്കാതെ റിക്രൂട്ട്‌മെന്റ് തടയാനാണ് അതോറിട്ടി തീരുമാനിച്ചിരിക്കുന്നതായി പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ടിലുള്ളത്. തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ തന്നെ   ജോലി ചെയ്യാനുദ്യേശിക്കുന്ന  മേഖലയിലെ തൊഴില്‍ പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടിവരും നിരവധി സ്വദേശി യുവാക്കള്‍ തൊഴിലില്ലാത്തവരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുമ്പോള്‍, 20 നും മുപ്പതിനുമിടയില്‍ പ്രായമുള്ള വിദേശിയെ റിക്രൂട്ട് ചെയ്യുന്നത് യുക്തിക്കു നിരക്കാത്തണ്.

എന്നാല്‍, മികച്ച പ്രവര്‍ത്തി പരിചയമുള്ളവരെ കമ്പനികള്‍ റിക്രൂട്ട് ചെയ്യുന്ന പ്രക്രീയ വേഗത്തിലാകുമ്പോള്‍, മറ്റു ജോലികള്‍ക്ക് സ്വദേശി യുവാക്കള്‍ക്ക് അവസരം ലഭിക്കുമെന്ന് അധികൃതര്‍ വിലയിരുത്തുന്നു.തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ തന്നെ   ജോലി ചെയ്യാനുദ്യേശിക്കുന്ന  മേഖലയിലെ തൊഴില്‍ പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടിവരും. രാജ്യത്തെ ജനസംഖ്യാനുപാതവും തൊഴില്‍-വിപണിയും പുനഃക്രമീകരിക്കുന്നതിനും നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്.ഇതിന്റെ ഭാഗമായി, സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന ചില സേവനങ്ങള്‍ക്കും ഇടപാടുകള്‍ക്കുമായി അടുത്ത കാലത്ത് പുതുതായി നിരക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യയിലെ വിസ സർവ്വീസ് നിർത്തിവച്ച് ബംഗ്ലാദേശ്; ഒഴിവാക്കാനാവാത്ത സാഹചര്യമെന്ന് വിശദീകരണം
കണ്ണൂരിൽ രണ്ട് മക്കളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ, ജീവനൊടുക്കിയതെന്ന് സൂചന