
റാഞ്ചി: കാലിത്തീറ്റ കുംഭകോണത്തില്‍ മൂന്നാമത്തെ കേസിലും ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. റാഞ്ചി കോടതിയാണ് ലാലുവും മുന്‍ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസിലെ ശിക്ഷയെക്കുറിച്ച് കോടതിയില്‍ വാദം നടക്കുകയാണ്.
കാലിത്തീറ്റ വിതരണത്തിനെന്ന പേരിൽ ചായ്ബസ ട്രഷറിയിൽ നിന്നും 34 കോടി രൂപ പിൻവലിച്ച കേസിലാണ് വിധി. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു ഈ തിരിമറി നടന്നത്. 900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറ് കേസുകളിലാണ് ലാലു പ്രതിയായത്. ഇതിൽ ആദ്യത്തെ രണ്ട് കേസുകളിൽ ലാലുവിന് അഞ്ചും മൂന്നരയും വർഷങ്ങള്‍ വീതം ശിക്ഷ കിട്ടി. നിലവിൽ ജാർഖണ്ഡ് ജയിലിലാണ് ലാലു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam