
കോഴിക്കോട്: ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ചിപ്പിലിത്തോടിലാണ് മണ്ണിടിഞ്ഞത്. റോഡിന്റെയ ഒരു ഭാഗം മുഴുവൻ താഴേക്ക് ഇടിഞ്ഞുപോയി. ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. മൂന്നാം വളവിലൂടെയുള്ള ഒരു ചെറുവഴിലൂടെ മാത്രമാണ് നിലവിൽ ഗതാഗതം സാധ്യമാകുന്നത്.
ചിപ്പിലിത്തോടിൽ മണ്ണിടിയുന്നത് ഇപ്പോഴും തുടരുകയാണ്.
കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. മഴ തുടരുകയാണെങ്കിൽ റോഡിന്റെ ബാക്കി ഭാഗം കൂടി താഴേക്ക് പോകാനുള്ള സാധ്യതയുണ്ട്. വയനാട്ടിലെ മുഴുവൻ പ്രദേശത്തും കനത്ത മഴ തുടരുകയാണ്. വെള്ളമുണ്ടയിൽ നേരത്തെ ഉരുൾപൊട്ടലുണ്ടായി. വനത്തിനുള്ളിലാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പൊഴുതനയിലും വൈത്തിരിയിലും ഉണ്ടായ മണ്ണിടിച്ചിലിൽ പരിക്ക് പറ്റിയ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam