ലോ അക്കാദമി സമരം: വിദ്യാര്‍ത്ഥികളുടെ പരാതി ഗൗരവമേറിയതെന്ന് ഉപസമിതി

Published : Jan 26, 2017, 02:38 AM ISTUpdated : Oct 04, 2018, 06:03 PM IST
ലോ അക്കാദമി സമരം: വിദ്യാര്‍ത്ഥികളുടെ പരാതി ഗൗരവമേറിയതെന്ന് ഉപസമിതി

Synopsis

തിരുവനന്തപുരം: ലോ അക്കാദമിയില്‍ ഗുരുതര പ്രശ്നങ്ങളെന്ന് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ പ്രാഥമിക നിഗമനം. വിദ്യാര്‍ത്ഥികളുടെ ഇന്റേറണല്‍ മാര്‍ക്ക് നല്‍കുന്നതില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് വിലയിരുത്തല്‍. സമിതി നാളെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും. അതിനിടെ അക്കാദമിയുടെ അഫിലിയേഷന്‍ രേഖകള്‍ കൈവശമില്ലെന്ന് കേരള സര്‍വ്വകലാശാല വ്യക്തമാക്കി.

പ്രിന്‍സിപ്പല്‍ ഇടപെട്ട് വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്കും ഹാജറും തിരുത്തിയെന്ന പരാതിയില്‍ വാസ്തവമുണ്ടെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ പ്രാഥമിക കണ്ടെത്തല്‍. സര്‍വ്വകലാശാല ചട്ടം അനുസരിച്ച് ഇന്റേണല്‍ മാര്‍ക്ക് കോളേജിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ച് വിദ്യാര്‍‍ത്ഥികളുടെ പരാതി കൂടി കേള്‍ക്കണം. അതിനുശേഷമാണ് സര്‍വ്വകലാശാലക്ക് മാര്‍ക്ക് ലിസ്റ്റ് കൈമാറേണ്ടത്. എന്നാല്‍ ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗം കേള്‍ക്കാതെ പ്രിന്‍സിപ്പല്‍ എല്ലാം തീരുമാനിക്കുന്നു എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചത്.

രേഖകളില്‍ വ്യാപക തിരുത്തലുകള്‍ സമിതി കണ്ടെത്തി. മാര്‍ക്ക് ലിസ്റ്റ് അടക്കം വിദ്യാര്‍ത്ഥികള്‍ തെളിവായി കൈമാറിയിരുന്നു. തെളിവുകളും രേഖകളും സമിതി വിശദമായി പരിശോധിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ടിന്മേല്‍ മറ്റന്നാള്‍ ചേരുന്ന നിര്‍ണ്ണായക സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുക്കുക. അതിനിടെ കൃത്യമായ രേഖകളൊന്നും ഇല്ലാതെയാണ് ലോ അക്കാദമിയുടെ പ്രവര്‍ത്തനമെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു.

രേഖകളൊന്നും ഇല്ലെന്നാണ് വിവരവകാശ നിയമപ്രകാരം കേരള സര്‍വ്വകലാശാല നല്‍കിയ മറുപടി. 1982ല്‍  കോടതി ആവശ്യത്തിനായി  സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് നല്‍കിയ അഫിലിയേഷന്‍ രേഖകള്‍ തിരിച്ചെത്തിയില്ലെന്ന വിചിത്രവാദമാണ് സര്‍വ്വകലാശാല ഉന്നയിക്കുന്നത്. അതേസമയം, ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം പതിനാറാം ദിവസത്തിലേക്ക് കടന്നു. സമരത്തെ പിന്തുണച്ച്, ബിജെപി നേതാവ് വി മുരളീധരന്റെ 48 മണിക്കൂര്‍ ഉപവാസ സമരവും തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്