ആ സര്‍ക്കുലറിന്‍റെ ലക്ഷ്യം കലാപമല്ലെങ്കില്‍ പിന്നെന്താണ്: എ വിജയരാഘവന്‍

Published : Nov 19, 2018, 05:55 PM IST
ആ സര്‍ക്കുലറിന്‍റെ ലക്ഷ്യം കലാപമല്ലെങ്കില്‍ പിന്നെന്താണ്: എ വിജയരാഘവന്‍

Synopsis

വിശ്വാസികള്‍ സമാധാനപൂര്‍വ്വം ദര്‍ശനം നടത്തി തിരിച്ചുപോകുന്നു. ആര്‍.എസ്‌.എസും, ബി.ജെ.പിയും തെരഞ്ഞെടുത്തയച്ച അക്രമിസംഘങ്ങളാണ്‌ അവിടെ കുഴപ്പം സൃഷ്ടിക്കുന്നത്‌. കലാപം സൃഷ്ടിക്കാന്‍ മാത്രമുള്ള സമരത്തില്‍ നിന്നും ബി.ജെ.പിയും സംഘപരിവാറും പിന്മാറണം. സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും മുന്നില്‍ നിര്‍ത്തി ശബരിമല പിടിച്ചെടുക്കാമെന്നാണ്‌ കരുതുന്നതെങ്കില്‍ അത്‌ വിലപ്പോകില്ല

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കി അതിന്റെ പേരില്‍ കേരളത്തില്‍ അയോധ്യ മോഡല്‍ കലാപം പടര്‍ത്താനുള്ള നീക്കത്തില്‍ നിന്ന്‌ ബിജെപി ആര്‍.എസ്‌.എസ്‌ നേതൃത്വം പിന്തിരിയണമെന്ന് എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും മറവില്‍ സമൂഹവിരുദ്ധരെയും അക്രമികളെയും ശബരിമലയില്‍ എത്തിച്ച്‌ കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം പുറത്തു വന്നിരിക്കുകയാണ്‌. ഓരോ ജില്ലയില്‍ നിന്നും പ്രവര്‍ത്തകരെ സംഘടിപ്പിച്ച്‌ ശബരിമലയില്‍ എത്തിക്കണമെന്ന സര്‍ക്കുലര്‍ കലാപ നീക്കത്തിന്‌ തെളിവാണ്‌. ശബരിമല പ്രക്ഷോഭം ശക്തമാക്കുമെന്ന്‌ ബി.ജെ.പി പ്രസിഡണ്ട്‌ പി എസ്‌ ശ്രീധരന്‍ പിള്ള പറഞ്ഞതിന്‌ തൊട്ടുപിന്നാലെയാണ്‌ സെക്രട്ടറി എ എന്‍ രാധാകൃഷ്‌ണന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്‌. വിശ്വാസി സമൂഹം ഇത്‌ അംഗീകരിക്കില്ലെന്ന്‌ തീര്‍ച്ചയാണെന്നും പ്രസ്‌താവനയിലൂടെ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

ശബരിമലയെ കലാപ കേന്ദ്രമാക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ല. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക്‌ ഒപ്പമാണെന്ന്‌ മുഖ്യമന്ത്രി ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കാതെ മറ്റു വഴിയില്ലെന്നത്‌ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്‌. യുവതീ പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങും പറഞ്ഞിട്ടുണ്ട്‌. ബിജെപിയുടെ സമരം സ്‌ത്രീ പ്രവേശനത്തിന്‌ എതിരല്ലെന്നാണ്‌ ശ്രീധരന്‍ പിള്ളയുടെ മലക്കംമറിച്ചില്‍. സുപ്രീംകോടതി വിധിയുടെ മറവില്‍ കേരളത്തില്‍ കലാപം അഴിച്ചുവിട്ട്‌ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ്‌ ബി.ജെ.പിയുടെ ലക്ഷ്യമെന്ന്‌ ഇതില്‍ നിന്നും വ്യക്തമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്താവനയില്‍ ചൂണ്ടികാട്ടി. 

വിശ്വാസികള്‍ സമാധാനപൂര്‍വ്വം ദര്‍ശനം നടത്തി തിരിച്ചുപോകുന്നു. ആര്‍.എസ്‌.എസും, ബി.ജെ.പിയും തെരഞ്ഞെടുത്തയച്ച അക്രമിസംഘങ്ങളാണ്‌ അവിടെ കുഴപ്പം സൃഷ്ടിക്കുന്നത്‌. കലാപം സൃഷ്ടിക്കാന്‍ മാത്രമുള്ള സമരത്തില്‍ നിന്നും ബി.ജെ.പിയും സംഘപരിവാറും പിന്മാറണം. സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും മുന്നില്‍ നിര്‍ത്തി ശബരിമല പിടിച്ചെടുക്കാമെന്നാണ്‌ കരുതുന്നതെങ്കില്‍ അത്‌ വിലപ്പോകില്ല. മാധ്യമങ്ങളെയും പൊലീസിനെയും ഭീ്‌ഷണിപ്പെടുത്തി ഗുജറാത്ത്‌ മാതൃകയില്‍ അക്രമം അഴിച്ചുവിടാന്‍ കേരളജനത അനുവദിക്കില്ല. ശബരിമലയില്‍ യഥാര്‍ത്ഥ വിശ്വാസികളുടെ ബുദ്ധിമുട്ട്‌ പരാമവധി ഒഴിവാക്കി സുഗമമായ തീര്‍ത്ഥാടനമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. പ്രതിപക്ഷം ഉള്‍പ്പെടെ ഇതിനോട്‌ സഹകരിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. ശബരിമല കേന്ദ്രീകരിച്ചുള്ള അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും എല്‍ഡിഎഫ്‌ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്