മുഖ്യമന്ത്രിയുടെ വസതിയടക്കം മന്ത്രിമന്ദിരങ്ങള്‍ക്ക് കര്‍ട്ടനിടാന്‍ ചെലവാക്കിയത് എട്ടര ലക്ഷം

Web Desk |  
Published : Mar 16, 2018, 03:01 PM ISTUpdated : Jun 08, 2018, 05:51 PM IST
മുഖ്യമന്ത്രിയുടെ വസതിയടക്കം മന്ത്രിമന്ദിരങ്ങള്‍ക്ക് കര്‍ട്ടനിടാന്‍ ചെലവാക്കിയത് എട്ടര ലക്ഷം

Synopsis

മന്ത്രിമന്ദ്രിരങ്ങള്‍ക്ക് കര്‍ട്ടനിടാന്‍ ചെലവാക്കിയത് എട്ടര ലക്ഷം ക്ലിഫ് ഹൗസിലെ കർട്ടൻ മാറ്റാന്‍ മാത്രം ചെലവാക്കിയത് രണ്ട് ലക്ഷത്തിലധികം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ദിയില്‍ ഉഴറുമ്പോള്‍ മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊടിച്ചത് ലക്ഷങ്ങള്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കർട്ടൻ മാറ്റാന്‍ മാത്രം ചെലവാക്കിയത് രണ്ട് ലക്ഷത്തിലധികം രൂപ. ഈ സർക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമന്ദിരങ്ങളില്‍ പുതിയ കർട്ടനിട്ടപ്പോള്‍ ഖജനാവില്‍ നിന്ന് പോയത് എട്ടരലക്ഷം രൂപയാണ്. 

മുണ്ടു മുറുക്കാന്‍ പറഞ്ഞവർ കർട്ടൻ മാറ്റിയപ്പോൾ ചെലവായത് ലക്ഷങ്ങളാണ്. ക്ലിഫ് ഹൗസില്‍ ചെലവായത് 2,07606 രൂപ .  ഭക്ഷ്യമന്ത്രി പി.തിലോത്തമൻ ഔദ്യോഗിക വസതിയായ അശോകയിലെ കര്‍ട്ടന്‍ മാറ്റിയത് 1,51,972 രൂപ ചെലവിട്ടാണ്. മുൻ മന്ത്രി തോമസ് ചാണ്ടി പുതിയ കര്‍ട്ടിനട്ടത് 1,23,828 രൂപയ്ക്ക് . കണ്ണട വിവാദത്തില്‍ പെട്ട ആരോഗ്യമന്ത്രി നിള ബംഗ്ലാവിലെ ക‍ർട്ടൻ മാറ്റിയത് 75516 രൂപ ചെലവഴിച്ച് . 

മുണ്ട് മുറുക്കാൻ ആവശ്യപ്പെട്ട ധനമന്ത്രി തോമസ് ഐസക്കിനുവേണ്ടി ചെലവാക്കിയത് 25946 രൂപ. മന്ത്രിമാരുടെ ചികിൽസയ്ക്ക് ചെലവഴിച്ചതും വന്‍ തുകയാണ്.കടകംപള്ളി സുരേന്ദ്രന് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്‍റ്  ഇനത്തില്‍ ചെലവിട്ടത് 4,82367 രൂപയാമ്. ഈ ഇനത്തില്‍ ധനമന്ത്രി കൈപ്പറ്റിയത് 300823 രൂപയുമാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ കോഴിക്കോട് അങ്ങാടിയിൽ മൊട്ട അടിച്ചു കമ്മലിട്ട് നടക്കും'; റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോയെന്ന് പി വി അൻവർ
സസ്പെൻഡ് ചെയ്തത് ഏപ്രിൽ 9 ന് ജനം പുറത്താക്കിയ സർക്കാരെന്ന് ബി. അശോക്, 'കെ എം എബ്രഹാം മന്ത്രിസഭയിലെ രണ്ടാമനെ പോലെ, പദവി ദുരുപയോഗിച്ച് ഇടപെടൽ'