മൂലമറ്റം പവര്‍ ഹൗസില്‍ ചോര്‍ച്ച; വൈദ്യതി ഉല്‍പ്പാദനത്തെ ബാധിക്കില്ല

Published : Sep 14, 2017, 12:21 AM ISTUpdated : Oct 05, 2018, 02:02 AM IST
മൂലമറ്റം പവര്‍ ഹൗസില്‍ ചോര്‍ച്ച; വൈദ്യതി ഉല്‍പ്പാദനത്തെ ബാധിക്കില്ല

Synopsis

ഇടുക്കി: മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്ററുകളില്‍ ചോര്‍ച്ച.നാല്, അഞ്ച് നമ്പര്‍ ജനറേറ്ററുകളുടെ സ്‌പെറിക്കല്‍ വാല്‍വിലാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ച ചോര്‍ച്ച് ഗുരുതരമല്ലാത്തതിനാല്‍ രണ്ടു ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.  വൈദ്യുതി ഉല്‍പ്പാദനത്തെയോ വിതരണത്തെയോ ചോര്‍ച്ച ബാധിക്കില്ലെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.

പവര്‍ഹൗസിലെ ജനറേറ്ററുകളുടെ ടര്‍ബൈനു സമീപമുള്ള വാല്‍വാണ് സ്‌പെറിക്കല്‍ വാല്‍വ്. ഈ വാല്‍വുകളില്‍ രണ്ടെണ്ണത്തിലാണ് നാലു ദിവസം മുമ്പ് മുതല്‍ ചോര്‍ച്ച ആരംഭിച്ചത്.  ജനറേറ്ററുകളിലെ ടര്‍ബൈനിലേക്ക് വെള്ളം എത്തുന്നത് ഈ വാല്‍വുകളിലൂടെയാണ്.  ഇത് അടച്ചാല്‍ ടര്‍ബൈന്‍ നില്‍ക്കും. അതിനാല്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയ ശേഷം പരിശോധിച്ചാലേ ചോര്‍ച്ചയുടെ അളവ് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.

രണ്ടാഴ്ചയെങ്കിലും സമയം ലഭിച്ചാലേ പരിശോധന പൂര്‍ത്തിയാക്കി തകരാര്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ.  ഇത് വൈദ്യുതി ഉല്‍പ്പാദനത്തില്‍ കുറവുണ്ടാക്കുമെന്നതിനാല്‍ പരിശോധന നീട്ടാനാണ് ബോര്‍ഡിന്റെ നീക്കം. ഉയര്‍ന്ന വിലക്ക് കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനാണ് ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചത്. ഇതിനിടെ ഒരു വാല്‍വിന്‍റെ ചേര്‍ച്ച ഭാഗികമായി അടക്കാന്‍ കഴിഞ്ഞെന്നും സ്ഥിരീകിരിക്കാത വിവരമുണ്ട്.

കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ അളവില്‍ കുറവുള്ളതിനാല്‍ നിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ചാലേ പ്രതിസന്ധി മറികടക്കാന്‍ കഴിയുകയുള്ളൂ. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പോലും നീട്ടി വച്ചാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. മൂന്നു ജനറേററുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികളും രണ്ടു ജനറേറ്ററുകളുടെ വാല്‍വിന്‍റെ പണികളുമാണ് നടത്തേണ്ടത്. നിലവില്‍ മൂലമറ്റത്ത് 5.6 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി ലഭിച്ചു തുടങ്ങിയാലുടന്‍ അറ്റകുറ്റപ്പണി ആരംഭിക്കും.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'പുറത്തിറങ്ങാൻ പേടി, ജയിലിന് പുറത്തിറങ്ങിയാൽ കുടുംബം ഇല്ലാതാക്കുമെന്ന് കുൽദീപ് സെൻഗാർ ഭീഷണിപ്പെടുത്തി', വെളിപ്പെടുത്തി ഉന്നാവോ അതിജീവിതയുടെ അമ്മ
ഹണിമൂണിന് ശേഷം ജീവനൊടുക്കിയ നവവധുവിൻ്റെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി; അമ്മ ​ഗുരുതരാവസ്ഥയിൽ