ആശങ്കയുടെ മണിക്കൂറുകള്‍; കരുണാനിധിയുടെ നിലയില്‍ മാറ്റമില്ല

Published : Aug 07, 2018, 06:36 AM ISTUpdated : Aug 07, 2018, 06:38 AM IST
ആശങ്കയുടെ മണിക്കൂറുകള്‍; കരുണാനിധിയുടെ നിലയില്‍ മാറ്റമില്ല

Synopsis

കരുണാനിധിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. കാവേരി ആശുപത്രി പരിസരം പുലര്‍ച്ചവരെ അണികളെ കൊണ്ട് നിറഞ്ഞു.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനില വീണ്ടും വഷളായി. അടുത്ത 24 മണിക്കൂർ നിർണായകമാണെന്നാണ് ഇന്നലെ വൈകിട്ട് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ. പ്രധാനപ്പെട്ട ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറായതാണ് കലൈഞ്ജറെ കൂടുതല്‍ അപകടത്തിലാക്കിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാത്രി ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു. 

കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 29ന് രാത്രിയില്‍ സ്ഥിതി ഗുരുതരമായെങ്കിലും പിന്നീട് മെച്ചപ്പെടുകയായിരുന്നു. എന്നാല്‍ വീണ്ടും കലൈഞ്ജറുടെ ആരോഗ്യനില മോശമായതോടെ കാവേരി ആശുപത്രി പരിസരം പുലര്‍ച്ചവരെ അണികളെ കൊണ്ട് നിറഞ്ഞു. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ കനത്ത സുരക്ഷയാണ് പൊലിസ് ഒരുക്കിയിരിക്കുന്നത്.

ഭാര്യ ദയാലു അമ്മാളും ഉച്ചക്ക് കാവേരി ആശുപത്രിയിലെത്തി കരുണാനിധിയെ സന്ദർശിച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇത് ആദ്യമായാണ് ദയാലു അമ്മാള്‍ കരുണാനിധിയെ കാണാനെത്തുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളില്‍ കരുണാനിധിയെ സന്ദർശിച്ചിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്
പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'