വയല്‍ ഉഴുതുമറിക്കാന്‍ കാളകള്‍ക്ക് പകരം സ്വന്തം പെണ്‍മക്കള്‍

Published : Jul 09, 2017, 01:57 PM ISTUpdated : Oct 04, 2018, 05:24 PM IST
വയല്‍ ഉഴുതുമറിക്കാന്‍ കാളകള്‍ക്ക് പകരം സ്വന്തം പെണ്‍മക്കള്‍

Synopsis

ഭോപ്പാല്‍: വയല്‍ ഉഴുതുമറിക്കാന്‍ കാളകള്‍ക്ക് പകരം സ്വന്തം പെണ്‍മക്കളെ നിര്‍ത്തേണ്ടി വരുന്ന ഗതികേടിലാണ് മധ്യപ്രദേശിലെ ഒരു കര്‍ഷകന്‍. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജില്ലയിലാണ് സംഭവം. കാളയെ ഉപയോഗിച്ച് വയല്‍ ഉഴുതുമറിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നാണ് ഈ പിതാവിന് മക്കളെ കാളകളുടെ സ്ഥാനത്ത് നിര്‍ത്തേണ്ടി വന്നത്.

കാളകള്‍ക്ക് പകരം മക്കളെ പെണ്‍മക്കളെ നിര്‍ത്തി നിലമുഴുന്ന ഈ കര്‍ഷകന്റെ ചിത്രം സോഷ്യല്‍മീഡിയയിലും ഇതിനകം വൈറലായിട്ടുണ്ട്.  കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സീഹോറിലെ ബസ്സംപൂര്‍ പാന്‍ഗിരിയിലെ കര്‍ഷകനായ ഈ പിതാവിനെ ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍മക്കളെ ഉപയോഗിച്ച് വയല്‍ ഉഴുതുമറിക്കുന്ന ദൃശ്യങ്ങള്‍ വൈറലയാതോടെ വിഷയത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടിട്ടുണ്ട്. പെണ്‍മക്കളെ ഇത്തരത്തില്‍ കാളകള്‍ക്ക് പകരം ഉപയോഗിക്കരുതെന്ന് കുടുബത്തോട് അഭ്യര്‍ത്ഥിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.
‘അത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കരുതെന്ന് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ജില്ലാ ഭരണം കൂടി നല്‍കിയിരിക്കും’- ഡി.പി.ആര്‍.എ ആശിഷ് ശര്‍മ പറഞ്ഞു.

മധ്യപ്രദേശിലെ മന്‍സോറില്‍ കര്‍ഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് വെടിവെപ്പിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തിയിരുന്നു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കണമെന്നും ആവശ്യപ്പട്ടാണ് മധ്യപ്രദേശിലെ കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എംവിഎ വിട്ട് അജിത് പവാറുമായി സഖ്യസാധ്യത തേടി ശരദ് പവാർ വിഭാ​ഗം, ചർച്ച ചിഹ്നത്തിൽ വഴിമുട്ടി
ശബരിമല സ്വർണക്കൊള്ള; യഥാർത്ഥ തൊണ്ടിമുതൽ എവിടെ? അവസാനഘട്ട അന്വേഷണത്തിൽ എസ്ഐടി