
മുംബൈ:സിപിഎമ്മിന്‍റെ കര്‍ഷക സംഘടനയായ കിസാന്‍സഭയുടെ ബഹുജന റാലിയുടെ വേദി മാറ്റണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കിസാൻസഭയുടെ നേതൃത്വത്തിൽ നാളെ സമരക്കാർ മഹാരാഷ്ട്ര നിയമസഭ മന്ദിരം ഉപരോധിക്കും. ലോങ് മാര്‍ച്ചിനെത്തിയ കര്‍ഷകര്‍ക്ക് ആസാദ് മൈതാനത്ത് സമരം ചെയ്യാന്‍ സൗകര്യമൊരുക്കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ സമരവേദി മാറ്റില്ലെന്ന നിലപാടിലാണ് കിസാന്‍സഭ നേതാക്കള്‍. നിയമസഭയിലേക്ക് തന്നെ സമരവുമായി പോകാനാണ് തീരുമാനമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു.
സമരത്തിന് പിന്തുണയേറിയതോടെ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി ഏക്നാഥ് ഷിൻഡെ സർക്കാരിനെ പ്രതിനിധീകരിച്ച് സമരക്കാരെ കണ്ടിരുന്നു. സമരക്കാരുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ചർച്ചക്ക് തയ്യാറാണെന്ന് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവലംബിച്ചു വരുന്ന കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെയാണ് കര്‍ഷകരെ അണി നിരത്തി ലോങ് മാര്‍ച്ചിന് തുടക്കം കുറിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam