മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: ലീഗില്‍ ചര്‍ച്ചകള്‍ തുടങ്ങി

Published : Feb 19, 2017, 07:01 AM ISTUpdated : Oct 04, 2018, 07:53 PM IST
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: ലീഗില്‍ ചര്‍ച്ചകള്‍ തുടങ്ങി

Synopsis

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാരംഭചര്‍ച്ചകള്‍ മുസ്ലീം ലീഗില്‍ തുടങ്ങി. മുതിര്‍ന്ന നേതാവ് വേണമെന്നാണ് പാര്‍ട്ടിയിലെ ധാരണ. പാര്‍ട്ടി പറഞ്ഞാല്‍ മലപ്പുറത്ത് മല്‍സരിക്കുമെന്ന നിലപാടിലാണ് പി കെ കുഞ്ഞാലിക്കുട്ടി. ഈ മാസം 26 ന് ചെന്നൈയില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗം    കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കും.

ഇ അഹമ്മദിന്റെ മരണത്തോടെ ഒഴിവുവന്ന മലപ്പുറം സീററിലേക്ക് മുതിര്‍ന്ന നേതാവു തന്നെ വരണമെന്ന ധാരണ പാര്‍ട്ടിയില്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അഖിലേന്ത്യ ട്രഷറര്‍ കൂടിയായ പി കെ കുഞ്ഞാലിക്കുട്ടിയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്.പാര്‍ട്ടി ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിന് പാര്‍ലമെന്റ് മെംബര്‍ സ്ഥാനം ഉപകരിക്കുമെന്ന ധാരണയിലാണ് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കുന്നത് താന്‍ ദേശീയ തലത്തിലേക്ക് മാറിയാലും സംസ്ഥാനനേതൃത്വത്തിന് ക്ഷീണമുണ്ടാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു.

കുഞ്ഞാലിക്കുട്ടി മല്‍സരരംഗത്തേക്ക് വരുന്നതോടെ ഒഴിവുവരുന്ന വേങ്ങര സീറ്റിലേക്ക് ഒരാള്‍ക്കു മല്‍സരിക്കാമെന്നതും മറ്റ് നേതാക്കളെ ഈ ധാരണക്ക് പിന്തുണ നല്‍കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മലപ്പുറവും വേങ്ങരയും ലീഗിന്റെ ഉറച്ച മണ്ഡലങ്ങലായതു കൊണ്ട് ആരു മല്‍സരിച്ചാലും ജയിച്ചുവരാമെന്ന അവസ്ഥയുമാണ്.എന്നാല്‍ ആരു മല്‍സരിക്കണമെന്ന് തീരുമാനിക്കാന്‍ അധികാരമുള്ള ആള്‍ തന്നെ മല്‍സരത്തിന് ഇറങ്ങുന്നതിന് എതിരെയും പാര്‍ട്ടിയില്‍ വിമര്‍ശനങ്ങളുണ്ട്.

ഇപ്പോഴത്തെ ലീഗിന്റെ ലോകസഭാംഗങ്ങളില്‍ പലര്‍ക്കും കുഞ്ഞാലിക്കുട്ടി ദില്ലിയിലേക്ക് വരുന്നതിനോട് താല്‍പര്യമില്ല. സ്ഥാനാര്‍ഥിയെ നിശ്ച്ചയിക്കുന്നതില്‍    തുടക്കത്തിലുള്ള ആശയക്കുഴപ്പം കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തോടെ നീങ്ങുമെന്നാണ് ലീഗ് നേതൃത്വത്തിലെ വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

മറ്റത്തൂരിലെ അട്ടിമറി; 'ബിജെപിയുമായി നേരത്തെ തന്നെ ടിഎം ചന്ദ്രൻ ഡീലുണ്ടാക്കി, പിന്തുണ തേടി തന്നെയും സമീപിച്ചെങ്കിലും നിരസിച്ചെന്ന് കെആര്‍ ഔസേപ്പ്
പുല്ലൂർ പെരിയ പഞ്ചായത്തിൽ നാടകീയതക്കൊടുവിൽ തീരുമാനം; നറുക്കെടുപ്പിൽ എൽഡിഎഫ്, ഡോ. സി കെ സബിത പ്രസിഡന്‍റ്