വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തിൽ ആശങ്കയോടെ ഇന്ത്യൻ കയറ്റുമതി രംഗം. ഉയർന്ന തീരുവ താങ്ങാനാവില്ലെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ അറിയിച്ചു. കയറ്റുമതി പൂർണ്ണമായും നിലയ്ക്കും. റഷ്യൻ എണ്ണയുടെ വിതരണം വെട്ടിക്കുറച്ചാൽ റിഫൈനറികളുടെ ലാഭത്തെയും ബാധിക്കും. പ്രതിസന്ധി പരിഹരിക്കാൻ എണ്ണ വാങ്ങുന്നതിൽ നിശ്ചിത ക്വാട്ട നിശ്ചയിക്കണമെന്നും ആവശ്യമുയരർന്നിട്ടുണ്ട്.

09:25 AM (IST) Sep 20
വീണ്ടും ഷാജിക്ക് കാർ കൊടുക്കണോയെന്ന് അച്ഛൻ തീരുമാനിക്കട്ടെയെന്നും മുഹാജിർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുഹാജിറിന്റെ പ്രതികരണം.
08:59 AM (IST) Sep 20
പോക്സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചു എത്തിയ പോലീസുകാർ കാറിൽ കയറ്റി കൊണ്ടുപോയി മർദിച്ചു എന്നായിരുന്നു 23 കാരന്റെ പരാതി.