സഹായം തേടി മാലിദ്വീപ് ദൂതന്മാരെ അയക്കുന്നത് ഇന്ത്യ ഒഴികെ മൂന്ന് രാജ്യങ്ങളിലേക്ക്

Published : Feb 08, 2018, 06:38 PM ISTUpdated : Oct 05, 2018, 12:54 AM IST
സഹായം തേടി മാലിദ്വീപ്  ദൂതന്മാരെ അയക്കുന്നത് ഇന്ത്യ ഒഴികെ മൂന്ന് രാജ്യങ്ങളിലേക്ക്

Synopsis

മാലെ: രാഷ്രീയ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ സഹായം തേടി മാലിദ്വീപില്‍നിന്ന് മൂന്ന് രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയക്കാന്‍ തീരുമാനം. അയല്‍ രാജ്യമായ ഇന്ത്യയെ ഒഴിവാക്കി ചൈന, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ സഹായം തേടാനാണ് പ്രസിഡന്റ് അബ്ദുള്ള യാമീന്റെ തീരുമാനം. 

രാജ്യത്ത് സൈനിക ഇടപെടലുണ്ടായേക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സഹായം തേടി മാലിദ്വീപ് രംഗത്തെത്തിയിരിക്കുന്നത്. മാലിദ്വീപിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്ന നിലപാട് അവര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 

അതേസമയം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രസിഡന്റ് തടവിലാക്കിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെട മോചിപ്പിക്കാന്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തണമെന്ന് ശ്രീലങ്കയില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അഭ്യര്‍ഥിച്ചിരുന്നു. മാലദ്വീപുമായുള്ള സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കണമെന്ന് യു.എസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

തടവിലാക്കിയ ജഡ്ജിമാരെയും മുന്‍ പ്രസിഡന്റ് ഗയൂമടക്കമുള്ള രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കാന്‍ പട്ടാളത്തിന്റെ പിന്തുണയോടെ ഇന്ത്യ ദൂതനെ അയയ്ക്കണമെന്നാണ് നഷീദിന്റെ അഭ്യര്‍ഥന. 'ട്വിറ്ററി'ലൂടെയാണ് നഷീദ് അഭ്യര്‍ഥന നടത്തിയത്. പ്രസിഡന്റ് യമീന്‍ നിയമവിരുദ്ധമായി പട്ടാളനിയമം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നും നഷീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.  

നഷീദിനും എട്ടുരാഷ്ട്രീയക്കാര്‍ക്കും നല്‍കിയ തടവുശിക്ഷ റദ്ദാക്കണമെന്നും അയോഗ്യരാക്കിയ 12 പാര്‍ലമെന്റ് അംഗങ്ങളെ തിരിച്ചെടുക്കണമെന്നും സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇത് യമീന്‍ നടപ്പാക്കിയിട്ടില്ല. ഉത്തരവിന് പിന്നാലെയാണ് മാലിദ്വീപില്‍ രാഷ്ട്രീയ പ്രസിസന്ധി രൂക്ഷമായത്. ചൈനയുടെ അനുമതിയോടെയാണ് മാലിദ്വീപ് പ്രസിഡന്റിന്റെ ഇപ്പോഴത്തെ നടപടികളെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഫിറ്റായാൽ' അടുത്ത പെ​​ഗ്ഗിൽ അളവ് കുറയും, മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്, കണ്ണൂരിലെ ബാറിന് 25000 രൂപ പിഴ
ക്രിസ്മസ് ദിനത്തിലെ ആക്രമണം; ഭരണകർത്താക്കൾ പ്രവർത്തിക്കാത്തത് വേദനാജനകമെന്ന് മാർ ആൻഡ്രൂസ് താഴത്ത്, 'എത്ര ആക്രമിച്ചാലും രാജ്യത്തിനുവേണ്ടി നിലകൊള്ളും'