സിങ്കൂരില്‍ ടാറ്റയ്ക്കായി ബലംപ്രയോഗിച്ച് ഏറ്റെടുത്ത  കൃഷിഭൂമി ഇന്ന് കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കും

Published : Sep 14, 2016, 08:21 AM ISTUpdated : Oct 04, 2018, 05:02 PM IST
സിങ്കൂരില്‍ ടാറ്റയ്ക്കായി ബലംപ്രയോഗിച്ച് ഏറ്റെടുത്ത  കൃഷിഭൂമി ഇന്ന് കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കും

Synopsis

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിങ്കൂരില്‍ ടാറ്റയ്ക്കായി ഇടതുസര്‍ക്കാര്‍ ബലംപ്രയോഗിച്ച് ഏറ്റെടുത്ത കൃഷിഭൂമി തൃണമൂല്‍ സര്‍ക്കാര്‍ ഇന്ന് കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കും. സിങ്കൂരില്‍ ഉച്ചയോടെ മമത ബാനര്‍ജിനയിക്കുന്ന  കൂറ്റന്‍ റാലിയില്‍ നഷ്ടപരിഹാര വിതരണവും നടക്കും. സിങ്കൂരിലെ നാനോ ഫാക്ടറി ടാറ്റ പൊളിച്ചുനീക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ പൊളിക്കുമെന്ന് മമത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ ദിവസങ്ങള്‍ സിങ്കൂരിലെ ജനതയ്ക്ക് ഇനി മറക്കാം. ടാറ്റയ്ക്ക് നാനോ കാറുണ്ടാക്കാന്‍ ഇടത് സര്‍ക്കാര്‍ ബലം പ്രയോഗിച്ച് പിടിച്ചെടുത്ത കൃഷിഭൂമി തിരിച്ചുനല്‍കണമെന്ന സുപ്രീംകോടതി വിധി ദിവസങ്ങള്‍ക്കകമാണ് മമത സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.  

വര്‍ഷത്തില്‍ മൂന്ന് തവണ വിള ലഭിക്കുന്ന ഫലഭുവിഷ്ഠമായ 997 ഏക്കര്‍  കൃഷിഭൂമിയായിരുന്നു 2006ല്‍  ബുദ്ധദേവ് സര്‍ക്കാര്‍ വികസനത്തിന്റെ പേരുപറഞ്ഞ് ടാറ്റയ്ക്ക് കൈമാറിയത്. ജനങ്ങളുടെ പ്രതിഷേധസമരത്തെ സര്‍ക്കാര്‍ മൃഗീയമായി നേരിട്ടു. കര്‍ഷകരുടെ പോരാട്ടത്തെ നയിച്ച് ബംഗാളില്‍ അധികാരത്തിലെത്തിയ മമത ബാനര്‍ജിയുടെ രാഷ്ട്രീയം വിജയം കൂടിയാണ് സിങ്കൂരിലേത്.

ഉച്ചയോടെ സിംഗൂരിലത്തുന്ന മുഖ്യമന്ത്രി  എണ്ണൂറ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യും. 620 ഏക്കര്‍ ഭൂമിയാണ് ഇതുവരെ അളന്ന് തിട്ടപ്പെടുത്തിയത്. ഈഭുമിയുടെ ഉടമസ്ഥത രേഖകള്‍ കര്‍ഷകര്‍ക്ക് കൈമാറും. പത്തുവര്‍ഷം തരിശിട്ട ഭൂമി കൃഷിയോഗ്യമാക്കി നല്‍കുമെന്നും വിത്തും വളവും നല്‍കുമെന്നും മമത ഉറപ്പ്‌നല്‍കിയിട്ടുണ്ട്. 

ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നല്‍കിവരുന്ന സൗജന്യ റേഷനും 2000രൂപ പ്രതിമാസ പെന്‍ഷനും തുടരും. സിങ്കൂരിലെ നാനോ കാര്‍ പ്ലാന്റ് ടാറ്റ പൊളിച്ചുനീക്കിയില്ലെങ്കില്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കുമെന്നും മമത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ