
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. ബംഗാള്‍ നഗരവികസന മന്ത്രി ഫിറാദ് ഹക്കീമാണ് ആരോപണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞദിവസം, മമത സഞ്ചരിച്ച വിമാനത്തിന് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് അനുമതി നല്‍കുന്നത് വൈകിപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി ഏഴരയ്ക്ക് പാട്‌നയില്‍ നിന്ന് പുറപ്പെട്ട വിമാനം എട്ടരയ്ക്ക് കൊല്‍ക്കത്തയില്‍ ഇറങ്ങേണ്ടതായിരുന്നു. ഇന്ധനം കുറവാണെന്നും എത്രയും പെട്ടെന്ന് ലാന്‍ഡിങ്ങിനുള്ള അനുമതി നല്‍കണമെന്നും പൈലറ്റ് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, അരമണിക്കൂറിനു ശേഷം മാത്രമാണ് ഇറങ്ങാന്‍ പൈലറ്റിനു അനുമതി ലഭിച്ചത്.
എയര്‍ ട്രാഫിക് അധികൃതരുടെ ഈ നടപടി മമതയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഫിറാദ് ഹക്കീമിന്റെ വാദം. നോട്ട് അസാധുവാക്കിയ ജനദ്രോഹ നടപടിക്കെതിരെ രാജ്യമൊട്ടുക്കും സഞ്ചരിച്ച് ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനാലാണ് മമതയെ വധിക്കാന്‍ ശ്രമിക്കുന്നതെന്നും ഇദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam