
കാസർഗോഡ്: മുള്ളൻപന്നിയെ പിടിക്കാനായി ഗുഹയിൽ കയറിയ യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് ധർമത്തടുക്ക ബാളിഗെയിലെ നാരായണൻ നായിക് എന്ന രമേശ് ആണ് ഗുഹയിൽ കുടുങ്ങി മരിച്ചത്.
22 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ രമേശിന്‍റെ മൃതദേഹം പുറത്തെടുത്തത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് മുള്ളൻപന്നിയെ പിടിക്കാൻ രമേശ് ഗുഹയ്ക്കത്തേക്ക് കയറിയത്. ഒരാൾക്കു മാത്രം കയറുവാൻ കഴിയുന്ന ഇടുങ്ങിയ ഗുഹയ്ക്കുള്ളിലായിരുന്നു ഇയാൾ കയറിയത്. രണ്ട് മുള്ളൻ പന്നിയെ പിടികൂടിയതിന് ശേഷം വീണ്ടും അകത്തേക്ക് കയറിയതോടെ ഗുഹയില്‍ കുടുങ്ങുകയായിരുന്നു.
ഒരു മണിക്കൂറിന് ശേഷവും ആളെ കാണാതായതോടെ പുറത്ത് ഉണ്ടായിരുന്നവർ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയില്‍ മണ്ണിൽ പുതഞ്ഞ നിലയില്‍ രമേശിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam