ഭീഷണിപ്പെടുത്തി പോസ്റ്റുമാനില്‍ നിന്നും പണം തട്ടാന്‍ ശ്രമം; ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Published : Sep 26, 2017, 10:38 AM ISTUpdated : Oct 04, 2018, 06:26 PM IST
ഭീഷണിപ്പെടുത്തി പോസ്റ്റുമാനില്‍ നിന്നും പണം തട്ടാന്‍ ശ്രമം; ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

അടിമാലി : സ്ത്രീ പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പോസ്റ്റുമാനില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് കൂട്ടുനിന്ന യുവതി ഒളിവിൽ പോയി. അടിമാലി പരിശക്കല്ല് സ്വദേശി ചവറ്റുകുഴിയില്‍ ഷൈജനെയാണ് അറസ്റ്റ് ചെയ്തത്.

കത്തിപാറ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാന്‍ കുര്യാക്കോസിനെയാണ് പീഡനകേസില്‍ കുടിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഷൈജനും കത്തിപ്പാറ സ്വദേശിനി ലതയും ചേർന്നാണ് പണം തട്ടാൻ ശ്രമിച്ചത്.  75,000 രൂപ ഇവർ തട്ടിയെടുത്തു.  പ്രതികളായ ഷൈജനും ലതയും സുഹൃത്തുക്കളാണ്. 

കുര്യാക്കോസ് ലതയെ പീഡിപ്പിച്ചെന്നും പൊലീസില്‍ പരാതി നല്‍കാതിരിക്കണമെങ്കിൽ ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപ നല്‍കണമെന്നും ഷൈജൻ ഫോണിലൂടെ ആവശ്യപ്പെട്ടു.  ലതയുടെ വക്കീലായ അഡ്വ ഫ്രാന്‍സീസാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ വിളിച്ചത്. എന്നാല്‍ ലതയുമായി കത്തുകള്‍ കൈമാറിയുള്ള പരിചയം മാത്രമാണുള്ളതെന്ന് പറഞ്ഞ് കുര്യാക്കോസ് ഫോണ്‍ അവഗണിച്ചു. തുടർന്ന് ഭീഷണി ശക്തമായി.

യുവതി കുര്യാക്കോസിനെതിരെ പൊലീസില്‍ പരാതി നല്‍കി. ഇതോടെ മാനഹാനി ഭയന്ന് പണം നല്‍കാമെന്ന് കുര്യാക്കോസ് സമ്മതിച്ചു.  ഷൈജന്‍ പറഞ്ഞ പ്രകാരം രണ്ടു തവണയായി എഴുപത്തി അയ്യായിരം രൂപ കൈമാറുകയും ചെ്തു.
ഇരുമ്പുപാലത്തു വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റു ചെയ്തു. ഷൈജനൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന ലതക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ