
ചെന്നെെ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം ഒളിവിൽ പോയ മറയൂര്‍ സ്വദേശിയെ പൊലീസ് ചെന്നൈയിൽ നിന്ന് പിടികൂടി. മറ്റ് രണ്ടു സ്ത്രീകളെയും ഇത്തരത്തിൽ വഞ്ചിച്ചു കടന്ന യുവാവിനെ മറ്റൊരു യുവതിക്കും കുഞ്ഞിനുമൊപ്പം കഴിയുന്നതിനിടെയാണ് മറയൂർ പൊലീസ് അറസ്റ്റുചെയ്തത്.
കാന്തല്ലൂര്‍ ഗുഹനാഥപുരം സ്വദേശിയായ ബാലമുരുകനാണ് ചെന്നൈ എഗ്‌മോറില്‍ നിന്ന് അറസ്റ്റിലായത്. 2014 ലാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി കാന്തല്ലൂര്‍ സ്വദേശിയായ യുവതിയെ ഗര്‍ഭിണിയാക്കിയത്. അതിന് ശേഷം ഒളിവിൽ പോയ ബാലമുരുകന്‍ മറ്റൊരു യുവതിയെയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി.
ആ യുവതിയുമായുളള വിവാഹാലോചന ആദ്യ യുവതി കുഞ്ഞുമായെത്തി പൊലീസിൽ പരാതിപ്പെട്ടതോടെ മുടങ്ങി. അന്ന് പൊലീസിനെ വെട്ടിച്ചു കടന്ന ബാലമുരുകനെയാണ് ചെന്നൈ എഗ്മോറിലെ താമസ സ്ഥലത്ത് നിന്ന് പിടികൂടിയത്. എഗ്മോറിൽ ഒരു സ്ത്രീയും കുഞ്ഞുമായിട്ടായിരുന്നു ബാലമുരുകന്‍ താമസിച്ചിരുന്നത്.
അന്വേഷണത്തിൽ ഇതിനിടെ ഇയാൾ ശങ്കരന്‍കോവില്‍ ഭാഗത്ത് താമസിച്ച് മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ച് ഗർഭിണിയാക്കിയിരുന്നു. ആ സ്ത്രീയെയും കുഞ്ഞു പിറന്ന ശേഷം ഉപേക്ഷിച്ചാണിയാൾ എഗ്മോറിലെത്തിയത്. മൂന്നാര്‍ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തേ തുടര്‍ന്ന് നടത്തിയ നീക്കത്തിലാണ് ഇയാൾ അറസ്റ്റിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam