ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്താല്‍ ഗുരുതര പ്രശ്‌നം; ദില്ലി ഹൈക്കോടതി

Published : May 16, 2017, 01:44 AM ISTUpdated : Oct 05, 2018, 02:48 AM IST
ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്താല്‍ ഗുരുതര പ്രശ്‌നം; ദില്ലി ഹൈക്കോടതി

Synopsis

ദില്ലി: വിവാഹ ശേഷമുള്ള ബലാത്സംഗം ഗുരുതരമായ പ്രശ്നമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത് സംസ്‌കാരത്തിന്റെ ഭാഗമായി കുപ്രസിദ്ധയാര്‍ജിച്ചുവെന്നും കോടതി പറഞ്ഞു. ഭാര്യമാരെ ബലാത്സംഗം ചെയ്യുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് പരിരക്ഷ നല്‍കുന്ന നിയമത്തിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഗീതാ ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം

വിവാഹത്തിന് ശേഷമുള്ള ലൈംഗീക പീഡനം ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വകാര്യതയുമായി ബന്ധപ്പെട്ട് കിടക്കിന്നതാണെന്ന് 
കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എത്ര രാജ്യങ്ങളില്‍ വിവാഹേതര ലൈംഗീക കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന് കോടതി ചോദിച്ചു. അത് വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്. 

വൈവാഹിക ബലാത്സംഗം സംസ്‌കാരത്തിന്റെ ഭാഗമായിരിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ബലാത്സംഗകേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്ത്രീകള്‍ക്ക് എത്ര ബുദ്ധമുട്ടാണെന്നും കോടതി ചോദിച്ചു. ആര്‍.ഐ.ടി.ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതിയില്‍ വാദം നടക്കുന്നത്. ഐപിസി 375 പ്രകാരം ഭര്‍ത്താവ് തന്റെ ഭാര്യ ലൈംഗീകമായി പീഡിപ്പിക്കുന്നത് ബലാത്സംഗമായി പരിഗണിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയിൽ റെക്കോർഡ് വരുമാനം കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി, ആകെ ലഭിച്ചത് 332.7 കോടി
ഡി മണിയും എംഎസ് മണിയും ഒരാള്‍ തന്നെയെന്ന് സ്ഥിരീകരണം, ഡിണ്ടിഗലിൽ വൻ ബന്ധങ്ങളുള്ള വ്യക്തിയെന്ന് എസ്ഐടി