മായ മർഹിക്ക് കൃത്രിമക്കാൽ കിട്ടി;  പ്ലാസ്റ്റിക് കാലുകൾ ഇനി വേണ്ട

Web Desk |  
Published : Jul 07, 2018, 12:56 AM ISTUpdated : Oct 02, 2018, 06:43 AM IST
മായ മർഹിക്ക് കൃത്രിമക്കാൽ കിട്ടി;  പ്ലാസ്റ്റിക് കാലുകൾ ഇനി വേണ്ട

Synopsis

പ്ലാസ്റ്റിക് ട്യൂബുകളും തകരക്കഷ്ണങ്ങളും കൊണ്ട് നിർമ്മിച്ച കാൽ ഇനി വേണ്ട യഥാർത്ഥ പൊയ്ക്കാലിൽ മായാ മർഹി

ഇസ്താംബുൾ: പ്ലാസ്റ്റിക് ട്യൂബും തകര കഷ്ണങ്ങളും കൊണ്ട് നിർമ്മിച്ച പൊയ്ക്കാലിൽ നടന്ന് ലോകത്തിന്റെ കണ്ണു നനയിച്ച എട്ടുവയസ്സുകാരി മായാ മർഹിക്ക് ഇനി പേടിക്കാതെ ചുവട് വയ്ക്കാം. ജന്മനാ അരയ്ക്ക് കീഴ്പ്പോട്ട് ഇല്ലാതെ ജനിച്ച മായ പ്ലാസ്റ്റിക് ട്യൂബുകളും തകരപ്പാട്ടകളും ഉപയോ​ഗിച്ച് നിർമ്മിച്ച പൊയ്ക്കാലിലാണ് നടന്നു കൊണ്ടിരുന്നത്. സിറിയയിലെ അലപ്പോയിൽ നിന്നുള്ള അഭയാർത്ഥി കുടംബത്തിലെ അം​ഗമായിരുന്നു മായാ മർഹി. ക്യാമ്പിലെത്തിയ ഫോട്ടാ​ഗ്രാഫർമാരിൽ ഒരാളാണ് മായയുടെ ചിത്രം പകർത്തി ലോകത്തിന് മുന്നിലെത്തിച്ചത്. അവളുടെ പിതാവായ മുഹമ്മദാണ് ഇത് നിർമ്മിച്ചു നൽകിയത്. 

എന്നാൽ മായയുടെ അവസ്ഥ അറിഞ്ഞ നിരവധി പേർ അവൾക്ക് കൃത്രിമക്കാൽ നൽകി സ​ഹായിക്കാമെന്നേറ്റു. അങ്ങനെയാണ് 
വിദ​ഗ്ദ്ധ ചികിത്സയ്ക്കായി മായയും കുടുംബവും ഇസ്താംബുളിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിയത്. മുഹമ്മദ് മർഹിക്കും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്. ഒരിടത്ത് നിന്നും മറ്റൊരിടത്തേയ്ക്ക് മാറിപ്പോകേണ്ടി വരുമ്പോൾ തങ്ങൾ വളരെയധികം ദുരിതം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് മുഹമ്മദ് മർഹി പറയുന്നു. മായയ്ക്ക് കൃത്രിമക്കാലുകൾ നൽകിയ ഡോക്ടേഴ്സ് പറയുന്നത് മൂന്നു മാസത്തിനുള്ളിൽ മായയ്ക്ക് സാധാരണ കുട്ടികളേപ്പോലെ നടക്കാൻ സാധിക്കുമെന്നാണ്. സിറിയയിലെ ആഭ്യന്തര കലാപം മൂലം പതിനൊന്ന് മില്യൺ ജനങ്ങളാണ് പലായനം ചെയ്തത്. ഇവരിൽ നല്ലൊരു ഭാ​ഗം അഭയാർത്ഥികളായി മറ്റ് രാജ്യങ്ങളിലാണ് ജീവിക്കുന്നത്. അങ്ങനെയൊരു കുടുംബമാണ് മായ മർഹിയുടേതും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജനറൽ ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയ; ദുർഗയുടെ ആരോഗ്യനില തൃപ്തികരം, ഏഴുപേർക്ക് പുതുജീവനേകി ഷിബുവിന് വിട
മുനമ്പം വഖഫ് ഭൂമി തർക്കം; കരം സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്തതിനെതിരെ അപ്പീലുമായി ഭൂസംരക്ഷണ സമിതി