വഞ്ചിയൂര്‍ കോടതിയില്‍ അടച്ചിട്ട മീഡിയാ റൂം തുറക്കാന്‍ തീരുമാനം

Published : Jul 22, 2016, 09:22 AM ISTUpdated : Oct 04, 2018, 06:30 PM IST
വഞ്ചിയൂര്‍ കോടതിയില്‍ അടച്ചിട്ട മീഡിയാ റൂം തുറക്കാന്‍ തീരുമാനം

Synopsis

തിരുവനന്തപുരം: ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ തലസ്ഥാനത്ത്  മാധ്യമ പ്രവര്‍ത്തകരെയും അഭിഭാഷകരെയും ഉപ്പെടുത്തി സ്ഥിരം സമിതി രൂപീകരിക്കാന്‍ തീരുമാനം. വഞ്ചിയൂര്‍ കോടതിയില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ജഡ്ജിമാരുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.അതേസമയം എറണാകുളം പ്രസ്‌ക്ലബ്ബിലേക്ക് മാര്‍ച്ച് നടത്തിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അസഭ്യം വിളിച്ചു. തൃശൂര്‍ കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ പത്രങ്ങള്‍ കത്തിച്ചു.വഞ്ചിയൂര്‍ കോടതിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍  കുറിച്ച് അന്വേഷിക്കാനെത്തിയ ഹൈക്കോടതി ജഡ്ജിമാര്‍ തലസ്ഥാനത്ത് തെളിവെടുപ്പ് തുടരുന്നു എറണാകുളം പ്രസ്‌ക്ലബ്ബിലേക്ക് മാര്‍ച്ച് നടത്തിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അസഭ്യം വിളിച്ചു. തൃശൂര്‍ കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ പത്രങ്ങള്‍ കത്തിച്ചു.

വഞ്ചിയൂര്‍  കോടതിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംഭവം അന്വേഷിക്കാനാണ് ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍ തലസ്ഥാനത്തെത്തിയത്. തുടര്‍ന്നുണ്ടാക്കിയ തീരുമാനങ്ങള്‍ ഇങ്ങനെയാണ്. കോടതിയില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അനുവദിക്കും അതിനായി ജില്ലാ ജഡ്ജി അധ്യക്ഷയായി മീഡിയാ റിലേഷന്‍ കമ്മിറ്റി രൂപീകരിക്കും. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും അടങ്ങുന്നതാണ് കമ്മിറ്റി. കഴിഞ്ഞ ദിവസം അടച്ച മീഡിയാ റൂം ഉടന്‍ തുറന്ന് നല്‍കുമെന്ന ഉറപ്പ് കിട്ടിയതായി പ്രസ് ക്‌ളബ് പ്രസിഡന്റ് അറിയിച്ചു.

ഹൈക്കോടതിയിലെ മുതിര്‍ന്ന് ജഡ്ജിമാരായ ജസ്റ്റിസ് പിഎന്‍ രവീന്ദ്രനും ജസ്റ്റിസ് പിആര്‍ രാമചന്ദ്രമേനോനും ജില്ലാ ജഡ്ജ് വി ഷര്‍സിയുമടങ്ങുന്ന സംഘമാണ് മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് തെളിവെടുത്ത്.   സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജഡ്ജിമാരുടെ സംഘമെത്തിയത്. ഇതിനിടെ എറണാകുളത്ത് പ്രസ് ക്‌ളബിലേക്ക് പ്രകടനം നടത്തിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി.

തൃശൂര്‍ കോടതിക്ക് മുന്നില്‍ പത്രങ്ങള്‍ അഭിഭാഷകര്‍ പത്രങ്ങള്‍ കത്തിച്ചു.
കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലെത്തിയ അഭിഭാഷകനെ കോടതി ഭഹിഷ്‌കരിക്കുന്ന അഭിഭാഷക സംഘം  പുറത്താക്കി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമം തടയുന്നതില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയരായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കുറ്റപ്പെടുത്തി.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'
'ഒരു വാതിൽ അടയുമ്പോൾ ഒരുപാട് വാതിലുകൾ തുറക്കപ്പെടും'; ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ