തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജീന്‍സിനും ലെഗ്ഗിന്‍സിനും വിലക്ക്

Published : Oct 21, 2016, 07:35 AM ISTUpdated : Oct 05, 2018, 02:17 AM IST
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജീന്‍സിനും ലെഗ്ഗിന്‍സിനും വിലക്ക്

Synopsis

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ജീന്‍സും ലെഗ്ഗിന്‍സും ടോപ്പും ധരിക്കരുതെന്ന് സര്‍ക്കുലര്‍. വൈസ് പ്രിന്‍സിപ്പലാണ് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലറിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. അതേസമയം, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തന്നെ ഡ്രസ് കോഡിനെക്കുറിച്ച് പറയുന്നുണ്ടെന്നും പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് അധികൃതരുടെ വിശദീകരണം.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ജീന്‍സും ടീ ഷര്‍ട്ടും ചപ്പലുമൊക്കെ ധരിക്കണമെങ്കില്‍ പഠനകാലയളവ് ക‍ഴിയണം. മെഡിക്കല്‍ കോളജ് ക്യാംപസില്‍ നിന്ന് ഇവയെല്ലാം പുറത്താക്കാനാണ് അധികൃതരുടെ തീരുമാനം. എംബിബിഎസ് വിദ്യാര്‍ഥികളുടെ ക്ലിനിക്കല്‍ പോസ്റ്റിങ്, ഹാജര്‍ നില എന്നിവയെക്കുറിച്ചെല്ലാമുള്ള നിര്‍ദേശം നല്‍കുന്ന സര്‍ക്കുലറിലാണ് കൃത്യമായ ഡ്രസ് കഡ് വേണമെന്ന് നിഷ്കര്‍ഷിക്കുന്നത്.

വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഗിരിജയാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. വേഷത്തിന്റെ കാര്യത്തില്‍ എന്തെല്ലാം ആകാം ആയിക്കൂടാ എന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ജീന്‍സ്, ലെഗിന്‍സ്, ടീ ടര്‍ഷ്, ഷോര്‍ട്ട് ടോപ്പുകള്‍ കാഷ്വല്‍ ഡ്രസ്, ശബ്ദമുണ്ടാക്കുന്ന ആഭരണങ്ങള്‍ എന്നിവ പാടില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ മാന്യമായ ഏത് വസ്ത്രവും ധരിക്കാന്‍ അവകാശമുണ്ടെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. എന്നാല്‍ നിലവിലുള്ള ഡ്രസ് കോഡ് സര്‍ക്കുലര്‍ രൂപത്തിലാക്കുകമാത്രമാണ് ചെയ്തതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. ലെഗ്ഗിന്‍സും ജീന്‍സും ഇട്ടെത്തുന്ന കുട്ടികളെക്കുറിച്ച് രോഗികള്‍ പരാതി പറയുന്നു. വ്യാജന്മാര്‍ ഒരുപാടെത്തുന്ന തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളെ തിരിച്ചറിയാന്‍ ഇത്തരം നടപടികള്‍ വേണമെന്നും പ്രിന്‍സിപ്പല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സിപിഐ മൂഢസ്വർഗത്തില്‍,ഈഴവരുൾപ്പെടെ പിന്നാക്കസമുദായം ഇടതുപാർട്ടികളുടെ നട്ടെല്ല്, സിപിഐയുടെ നവനേതാക്കൾക്ക് ആ ബോധ്യമില്ലെന്ന് വെളളാപ്പളളി
മൂന്നാം തവണയും പിണറായി വിജയന്‍ തന്നെ ഇടതുപക്ഷത്തിന്‍റെ ക്യാപ്റ്റന്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും,