തെരുവ് നായ്ക്കളെ ഇല്ലാതാക്കാന്‍ അനുവദിക്കാത്തതിന് പിന്നില്‍ മരുന്നു ലോബിയെന്ന് ആരോപണം

Published : Aug 22, 2016, 07:28 AM ISTUpdated : Oct 04, 2018, 06:18 PM IST
തെരുവ് നായ്ക്കളെ ഇല്ലാതാക്കാന്‍ അനുവദിക്കാത്തതിന് പിന്നില്‍ മരുന്നു ലോബിയെന്ന് ആരോപണം

Synopsis

2013ല്‍ നായ്‌ക്കളുടെ കടിയേറ്റ 88,172 പേരില്‍ 11 പേര്‍ക്ക് ദാരുണാന്ത്യമാണ് സംഭവിച്ചത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആക്രമണകാരികളായ നായ്‌ക്കളുടെ കടിയേറ്റവരുടെ എണ്ണം 1,19,191 ആയി. ഇവരില്‍ 10 പേര്‍ മരണത്തിന് കീഴടങ്ങി. 2015ല്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് കടിയേറ്റപ്പോള്‍ 10 മരണപ്പെട്ടു. ഈ വര്‍ഷം ഓഗസ്റ്റ് പകുതി വരെയുള്ള കണക്കുകളും ഭയപ്പെടുത്തുന്നതാണ്. 51,298 പേര്‍ നായ്‌ക്കളുടെ ആക്രമണത്തിന് ഇരയായി. ആശുപത്രി സെല്ലുകളില്‍ നാല് പേര്‍ മരിച്ചു. ഈ കണക്കുകളിലുണ്ടാകുന്ന വര്‍ധനവിനുപിന്നില്‍ പേവിഷ പ്രതിരോധ വാക്‌സിന്‍ ലോബി ഉണ്ടെന്നാണ് ആരോപണം .

ഈ ആരോപണം ശരിവയ്‌ക്കുന്നതാണ് മരുന്ന് വിപണിയിലെ കണക്കുകളും. 11 കോടി രൂപയുടെ പേവിഷ പ്രതിരോധ മരുന്നുകളാണ് സൗജന്യമായി നല്‍കാന്‍ സംസ്ഥാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാങ്ങിയത്. മുന്‍ വര്‍ഷം ചെലവഴിച്ചതിനേക്കാള്‍ മുന്നിരട്ടി അധികം തുകയാണിത്. വാക്‌സിനും ഇമ്യൂണോ ഗ്ലോബുലിനും വേണ്ടിവന്നാല്‍ സ്വകാര്യ ആശുപത്രിയിലെ ചെലവ് 30,000 രൂപ വരെയാണ്.

അതേ സമയം തെരുവ് നായ പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരം നാലിന് തിരുവന്തപുരത്താണ് യോഗം.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും
ഗൂഗിള്‍ പേ വഴി പണം നൽകുന്നതിൽ തടസം, രാത്രി യുവതിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കിവിട്ടു, പരാതിയിൽ അന്വേഷണം