അന്ന് മലനട; ഇന്ന് പുറ്റിംഗല്‍ ക്ഷേത്രം, അവിശ്വസനീയം ഈ സാമ്യത

Published : Apr 12, 2016, 11:05 AM ISTUpdated : Oct 05, 2018, 02:25 AM IST
അന്ന് മലനട; ഇന്ന് പുറ്റിംഗല്‍ ക്ഷേത്രം, അവിശ്വസനീയം ഈ സാമ്യത

Synopsis

തിരുവനന്തപുരം: 26 വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അത്. കഴിഞ്ഞ ദിവസം പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്നതിന് സമാനമായ ദുരന്തം കൊല്ലം ജില്ലയിലെ മറ്റൊരു പ്രദേശത്തുണ്ടായി. പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലായിരുന്നു ആ മഹാദുരന്തം. 33 പേരാണ് അന്ന് മരണത്തിലേക്ക് ചിതറിയത്. 1990 മാര്‍ച്ച് 24നായിരുന്നു അത്.  മീനമാസത്തിലെ രണ്ടാം വെള്ളിയാഴ്ച. മലക്കുട മഹോത്സവത്തിന്റെ ഭാഗമായാണ് മല്‍സര കമ്പം നടന്നത്. 

പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം


പരവൂരിലെ പുറ്റിംഗല്‍ ക്ഷേത്രം ഫോട്ടോ: വരുണ്‍ രമേഷ്

രണ്ട് അപകടങ്ങളും തമ്മില്‍ സാമ്യതകള്‍ ഏറെയാണ്. 

1. പരവൂരിലെ പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ യാത്രാ ദൂരമേയുള്ളൂ മലനട ക്ഷേത്രത്തിലേക്ക്. 

2. രണ്ട് അപകടങ്ങളും നടന്നത് വെടിക്കെട്ട് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കവേയാണ്. 

3. രണ്ടും മല്‍സരക്കമ്പമായിരുന്നു. 

4. കമ്പക്കെട്ടുകാരായ വൈക്കം മണിയും കോട്ടുക്കല്‍ ദേവദാസും തമ്മിലാണ് മലനട ക്ഷേത്രത്തില്‍ മല്‍സരക്കമ്പം നടന്നത്. കഴക്കൂട്ടം സുരേന്ദ്രനും വര്‍ക്കല കൃഷ്ണന്‍ കുട്ടിയുമാണ് പുറ്റിംഗല്‍ ക്ഷേത്രത്തില്‍ ഏറ്റുമുട്ടിയത്. 

5. മലനടയില്‍ രാത്രി 11 നു തുടങ്ങിയ മത്സരക്കമ്പത്തിന്റെ മിക്ക ഇനങ്ങളും പുലര്‍ച്ചെ മൂന്നു മണിയോടെ തീര്‍ന്നു. അതിനു ശേഷമാണ് അവിടെ ദുരന്തം സംഭവിച്ചത്. പുറ്റിംഗലില്‍ മൂന്നേ കാലിനാണ് ദുരന്തമുണ്ടായത്. 

6. കുറച്ചു ഇനങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് മലനടയില്‍ ദുരന്തം നടന്നത്. പുറ്റിംഗലിലും അവസാന ഇനങ്ങള്‍ അവശേഷിക്കുമ്പോഴാണ് ദുരന്തമുണ്ടായത്. 

7. അമിട്ട് പൊട്ടിയുണ്ടായ തീപ്പൊരി കമ്പപ്പുരയില്‍ വീണാണ് മലനടയില്‍ വന്‍ സ്‌ഫോടനം ഉണ്ടായത്. പുറ്റിംഗലിലും അമിട്ട് പൊട്ടിയുണ്ടായ തീപ്പൊരിയാണ് ദുരന്തകാരണമായത്. 

8. കോട്ടുക്കല്‍ ദേവദാസിന്റെ കമ്പപ്പുരയില്‍ നിന്നു ഉയര്‍ന്ന അമിട്ട് പൊട്ടി വീണ തീപ്പൊരി വൈക്കം മണിയുടെ കമ്പപ്പുരയില്‍ വീണാണ് മലനടയില്‍ സ്‌ഫോടനം നടന്നത്. എന്നാല്‍, പുറ്റിംഗലില്‍, അഒരു തൊഴിലാളിയുടെ കൈയിലിരുന്ന സ്‌ഫോടക വസ്തുവില്‍ അമിട്ടിന്റെ തീപ്പൊരി വീഴുകയും അതറിയാതെ അതുമായി അയാള്‍ കമ്പപ്പുരയിലേക്ക് ഓടുകയും ചെയ്തപ്പോഴാണ് പുറ്റിംഗലില്‍ ദുരന്തമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. 

9. 33 പേരാണ് മലനടയില്‍ മരിച്ചത്. പുറ്റിംഗലില്‍ മരണം 110 ആയി. 

10. അവസാനമായതിനെ തുടര്‍ന്ന് കാണികളില്‍ വലിയൊരു ഭാഗം പിരിഞ്ഞുപോയതിനെ തുടര്‍ന്നാണ് മലനടയില്‍ മരണസംഖ്യ കുറഞ്ഞത്. പുറ്റിംഗലിലും വന്‍ ജനക്കൂട്ടം പിരിഞ്ഞുപോയതാണ് മരണസംഖ്യ കുറഞ്ഞത്. 

11. മലനടയ്ക്ക് ഒന്നര കിലോമീറ്റര്‍ അകലെ ഇടയ്ക്കാട് ചന്തയില്‍ വരെ കമ്പപ്രേമികളുടെ അവയവങ്ങള്‍ തെറിച്ചുവീണു. പുറ്റിംഗലിലും ദൂരെ സ്ഥലങ്ങളില്‍ വരെ അവയവങ്ങള്‍ പറന്നുവീണു. 

12. മലനടയില്‍ ക്ഷേത്ര പരിസരത്തെ കെട്ടിടങ്ങളെല്ലാം തകര്‍ന്നു. കിണറുകള്‍ ഇടിഞ്ഞു താഴ്ന്നു. പുറ്റിംഗലിലും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. 

മലനട ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിന്റെ ഈ വീഡിയോ കൂടി കാണുക
 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല, 'അന്വേഷണം തുടരണം'
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാൻ; 'ഡോർ തുറന്ന് വെള്ളാപ്പള്ളിയാണ് കാറിൽ കയറിയത്'