എസ് പി- കോണ്‍ഗ്രസ് സഖ്യത്തെ കടന്നാക്രമിച്ച് മോദി

Published : Feb 04, 2017, 02:31 PM ISTUpdated : Oct 05, 2018, 03:16 AM IST
എസ് പി- കോണ്‍ഗ്രസ് സഖ്യത്തെ കടന്നാക്രമിച്ച് മോദി

Synopsis

എസ് പി- കോണ്‍ഗ്രസ് സഖ്യത്തെ കടന്നാക്രമിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. കഴിഞ്ഞദിവസം വരെ പരസ്‌പരം പോരടിച്ചു  നിന്നവര്‍ ഇരുട്ടി വെളുത്തപ്പോള്‍ സഖ്യത്തിലായെന്ന് മോദി മീററ്റില്‍ ബിജെപി റാലിയില്‍ പരിഹസിച്ചു. അഴിമതിക്കെതിരായ പോരാട്ടമാണ് ബിജെപിക്ക് യുപി നിയമസഭാ തെരഞ്ഞെടുപ്പെന്നും മോദി പറഞ്ഞു.

 
ബ്രിട്ടീഷുകാരെ തുരത്താന്‍ 1857ല്‍  ആദ്യ സ്വാതന്ത്ര്യ സമര പോരാട്ടം തുടങ്ങിയ മണ്ണെന്ന് മീററ്റിനെക്കുറിച്ച് അനുസ്മരിച്ച മോദി ദേശീയത, അഴിമതി, നോട്ട് പിന്‍വലിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചാണ് യു പിയിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ വോട്ട് തേടിയത്. അഴിമതിക്കെതിരായ പോരാട്ടമാണ് തിരഞ്ഞെടുപ്പെന്നും മോദി പറഞ്ഞു.

അഴിമതി വേണമോ യുപിയുടെ വികസനം വേണമോയെന്ന് വോട്ടര്‍മാരോട് മോദി ചോദിച്ചു. അതേസമയം ബിഎസ്പിയെക്കാളും എസ്പി- കോണ്‍ഗ്രസ് സഖ്യത്തെ ഉന്നമിട്ടായിരുന്നു മോദിയുടെ പ്രചാരണം

കേന്ദ്രസര്‍ക്കാര്‍ യുപിക്ക് നല്‍കിയ പണത്തിന്‍റെ കണക്കുകള്‍ നിരത്തിയ മോദി കേന്ദ്രം  നല്‍കിയ പണമൊന്നും ചിലവഴിക്കാതെ വികസനത്തിന് തടസം സൃഷ്‌ടിച്ച സര്‍ക്കാരാണ് എസ്പിയുടേതെന്ന് ആരോപിച്ചു .

എസ്പി- കോണ്‍ഗ്രസ് സഖ്യവും ബിഎസ്പിയും നോട്ട് പിന്‍വലിക്കല്‍ മോദിക്കെതിരെ മുഖ്യ പ്രചരണ വിഷയമാക്കുമ്പോള്‍  കള്ളപ്പണക്കാരെല്ലാം തനിക്കെതിരെ കൈകോര്‍ക്കുമെന്ന് നോട്ടു പിന്‍വലിക്കുമ്പോള്‍ അറിയാമായിരുന്നുവെന്നാണ് മോദിയുടെ മറുപടി. അഴിമതിക്കാരെ സ്വസ്ഥമായിരിക്കാന്‍ താന്‍ അനുവദിക്കില്ല. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെക്കുറിച്ച് എടുത്തു പറഞ്ഞതാണ് ദേശീയത ഉണര്‍ത്താന്‍ മോദി ശ്രമിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം, കലാപങ്ങള്‍ തുടങ്ങിയ വിഷയങ്ങളൊക്കെ മറ്റു ബിജെപി നേതാക്കള്‍ പ്രചാരണ വിഷയമാക്കുന്നുണ്ടെങ്കിലും ഇതേക്കുറിച്ച്  മോദിയുടെ മീററ്റ് പ്രസംഗം  മൗനം പാലിക്കുകയും ചെയ്തു.  മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിലേതു പോലെ മോദി വികാരത്തിലൂടെ യുപി തിരിച്ചു പിടിക്കാമെന്ന് പ്രതീക്ഷയിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

മലബാർ എക്സ്പ്രസിൽ പൊലീസിന് നേരെ കത്തി വീശി യാത്രക്കാരൻ; അക്രമം പ്രതി ടിടിഇയോട് തട്ടിക്കയറിയപ്പോൾ ഇടപെട്ടതോടെ
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി, നിരക്കുകൾ ഇങ്ങനെ; പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗത